ശ്രീ. മ്ച്ചിലോട്ടു മാധവൻ Monsieur Michilott Madhavan
…….ഭാഗം രണ്ടു….…
Reading Time 7 Minutes Maximum
മ്ച്ചിലോട്ടു മാധവനെ പറ്റി രണ്ടു ബ്ലോഗുകൾ പോസ്റ്റ് ചെയ്തു (ആമുഘവും അതോടനുബന്ധിച്ചു ഒരു കവിതയും (ജീവ ചരിത്രത്തിന്റെ ഒന്നാം ഭാഗവും അതിന്റെ പരിചയപ്പെടുത്തലും)
രണ്ടാംഭാഗത്തിന്റെ കരട് തയ്യാറാക്കിയതിനുശേഷം അദ്ധ്യ ഭാഗത്തു ചെയ്തത് പോലെ, നമ്മുടെ ഇടയിൽ അന്ന്യം നിന്ന് പോയേക്കാവുന്ന ഭാഷാസ്ലാങ്ങിൽ തന്നെ കഥ വായിപ്പിക്കുന്ന രീതിയിൽ സ്ക്രിപ്റ്റ് എഴുതുന്നത് പിന്നീടാവാം എന്ന് തീരുമാനിച്ചു, ചെന്നൈലെക്കു പുറപ്പെടാൻ തെയ്യാറായായി നിൽക്കുമ്പോൾ പെട്ടെന്ന് ഭാര്യ വിളിച്ചു … ഒന്നിങ്ങു വന്നേ!
ഞാൻ ബെഡ് റൂമിൽ ചെന്ന് നോക്കുമ്പോൾ സാമാന്ന്യം വലിപ്പമുള്ള ഒരു തുമ്പി ജനാലയിൽ നിൽക്കുന്നു . എങ്ങനെ ആ തുമ്പി അവിടെ വന്നു എന്ന് ഒരു പ്രകാരത്തിലും ആലോചിച്ചിട്ടും പിടികിട്ടുന്നില്ല!
ഞങൾ രണ്ടു പേർ മാത്രമായതുകൊണ്ടു ആ മുറി ഉപയോഗിക്കാറില്ല.
എങ്കിലും, വീട് പൂട്ടിവരുന്നതല്ലേ എന്ന് കരുതി ഭാര്യ ഒന്ന് ചെക്ക് ചെയ്യാൻ പോയതായിരുന്നു അപ്പോഴാണ് ജനാലയുടെ കമ്പിയിൽ ഒരു തുമ്പിയെ അവൾ കണ്ടത്.
ഞാൻ അടുത്തുപോയി നൊക്കി! അതിനു അനക്കമില്ല. ഒരു നിമിഷം ഓർത്തു ഞാൻ മാധവനെ പറ്റി എഴുതിയത് ഒരു തുമ്പിയായിവന്നു “മറി ആന്നു” മായി സംവദിക്കുന്നത് സങ്കല്പിച്ചായിരുന്നുവല്ലോ?
എന്റെ ചിന്തകൾ വെറും ബാലിശമായിരിക്കാം? ഞാൻ കവിതയിൽ എഴുതിയതുപോലെ ഒരു പക്ഷെ മാധവൻ തുമ്പിയുടെ രൂപത്തിൽ വീട്ടിലെത്തി, എന്നിൽ പരകായ പ്രവേശം ചെയ്തു മാധവന്റെ ചരിത്രം എന്നെക്കൊണ്ട് എഴുതിച്ചതായിരിക്കാം.
ഒരു വെത്യസ്തതയ്ക്കു വേണ്ടി കുഞ്ചിരിയമ്മയെയും, കുടുംബത്തെയും മാധവൻ എന്റെ ഉപബോധമനസ്സു കീഴടക്കി ബോധമനസ്സിലൂടെ എഴുതിച്ചു.
അല്ലാതെ ഈ പറയുന്ന കുഞ്ചിരിയമ്മയെയും, കുടുംബത്തെയും അവരുടെ ഭാഷാ സ്ലാങ്ങും അതിന്റെ പശ്ചാത്തലവും ഒന്നും മുൻകൂട്ടി എഴുതി തെയ്യാറാക്കിയതായിരുന്നില്ല എന്നതാണ് യാഥാർഥ്യം.
കഥയുടെ ഒഴുക്കിനനുസരിച്ചു, അപ്പ-പ്പോൾ തോന്നുന്നതു് മനോധർമ്മമനുസരിച്ചു എഴുതും.
എഴുതിക്കഴിഞ്ഞാൽ ഒടുവിൽ വായനാ സുഖത്തിനു വേണ്ടുന്ന ചെറിയ ചെറിയ എഡിറ്റിങ് ഒഴിച്ചാൽ മറ്റൊന്നും ഇതുവരെ ചെയ്തിട്ടില്ല.
കഥയൊക്കെ എഴുതി തീർത്ത ഞാൻ വീടു പൂട്ടി പോകുന്നത്റിഞ്ഞ മാധവൻ, പുറത്തു പോകാനുള്ള വഴികാട്ടാൻ എന്നെ വിളിപ്പിച്ചത് പോലെ തോന്നി എനിക്ക്.
ഒട്ടും ആലോചിക്കാതെ, പതിയെ തുമ്പിയുടെ ചിറകിൽ മൃതവായി പിടിച്ചു എന്റെ കൈ വെള്ളയിൽ വെച്ചു വരാന്തയിൽ എത്തി. നല്ല അനുസരണയോടെ തുമ്പിയും എന്നോടൊപ്പം വന്നു.
എന്നിലെ ചിന്തകൾക്ക് ഒരു ജീവനുള്ള സാക്ഷിയാവട്ടെ എന്ന് മനസ്സിൽ കരുതി സെൽ ഫോൺ എടുത്തു ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ തുമ്പി അകലങ്ങളിലേക്കു പറന്നു പോയി .
ഒരു പക്ഷെ മാധവന് അത് ഇഷ്ട്ടപെട്ടുകാണില്ല.
കാരണം ചിറകു മുളക്കുന്ന പ്രായത്തിൽ മാധവൻ പറന്നു ഫ്രാൻസിലേക്കു … ചിറകു പൂർണ്ണതയിൽ എത്തും മുൻപേ ചിറകരിഞ്ഞ അനുഭവം മാധവൻ ഓർത്തുകാണും..
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യർ തന്നെയാണ് അസൂയ കൊണ്ടും വിദ്വേഷങ്ങൾ കൊണ്ടും തന്റെ സഹജീവികൾ നശിച്ച് കാണണം എന്ന് ചിന്തിക്കുന്നവർ …! സ്വന്തം കാര്യസാദ്ധ്യത്തിനും, സുഖജീവിതത്തിനും, കുടിലതയുടെ ഏതറ്റം വരെ പോകാനും തയ്യാറുള്ള? തിൻമയുടെ ആൾരൂപങ്ങൾ നിറയുന്ന ലോകമാണ് ഇത്.
നന്മയും തിന്മയുംസത്യവും മിഥ്യയും തിരിച്ചറിയുവാൻ ഏറെ പ്രയാസമുള്ള കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോവുന്നത് …
ഒരു പക്ഷെ മാധവൻ ഇത് തന്റെ 28 വർഷത്തെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടാകും . അതായിരിക്കാം ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാതെ എന്റെ കൈ വെള്ളയിൽ നിന്നും പറന്നു അകലങ്ങളിലേക്ക് മറഞ്ഞത് ….
…. അതെ അത് മാധവൻ തന്നെ
എന്ന് വിശ്വസിച്ചുകൊണ്ട്
തുമ്പി പകർന്നു തന്ന എഴുത്തിന്റെ രണ്ടാം ഭാഗവും നിങ്ങൾക്കായി സമർപ്പിക്കുന്നു ….
…. കഴിഞ്ഞ ആദ്ധ്യായം പ്രേമി വായിച്ചു നിർത്തിയത്, മാധവൻ P C F പ്രസ്ഥാനത്തിൽ ചേർന്നത് പറഞ്ഞു കൊണ്ടായിരുന്നു… (തുടർന്ന് വായിക്കുക…)
…. കുഞ്ചിരിയമ്മ,…. മോളേ.. സുനി… തേ ഞ്ഞി… ആ വിളക്കു… എടുത്തങ്ങു ആത്തുവെച്ചേ…
സുനിത… വന്നു, കത്തുന്ന നിലവിളക്കിന്റെ തിരി ചൂണ്ടുവിരൽ കൊണ്ട് താഴ്ത്തി ക്കെടുത്തി , ആ വിരൽ തലയിൽ തേച്ചു നിലവിളക്കെടുത്തു പടിഞ്ഞീറ്റയിലേക്കു നടന്നു ….
കുഞ്ചിരിയമ്മ കാലും നീട്ടി മെല്ലെ ചുമരിൽ ചാഞ്ഞു ഇരുന്നുകൊണ്ട്… എന്തോ ആലോചനയിലും മുഴുകി..
… പുറത്തു ചാറ്റൽ മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു, സുരേഷ് സെൽ ഫോൺ റീ ചാർജ് ചെയ്യാൻ പുറത്തേക്കിറങ്ങാൻ നോക്കിയതാ, അപ്പോഴാണ് മഴ തുടങ്ങിയതു.
പ്രേമി പറഞ്ഞു, സുരേഷേട്ടാ ഡാറ്റ ഇന്നത്തേക്ക് കൂടി ഇണ്ട്, ഇങ്ങള് മഴയത്തു പോണ്ട …
മുടി മുറിക്കാൻ പോകണം എന്ന് പറഞ്ഞതല്ലേ? അപ്പോൾ റീ ചാർജ് ചെയ്താൽ മതി, അതിനായിട്ടു ഇന്ന് പോവണ്ട. നാളെ പ്പോയാമതി…
ഇതുകേട്ട് സുരേഷ് പറഞ്ഞു, അല്ലെങ്കിലും മഴയത്തു എങ്ങനെയാ കുടഇല്ലാണ്ട് പോവ്വുഅ… കുടയുള്ളതു രണ്ടും കുഞ്ഞാപ്പുവച്ചന്റെടുത്താ ഉള്ളത് !
ഞ്ഞി എത്ര ദിവസായടാ അത് നന്നാക്കൂ…ഏ..ൻ കൊട്ത്തിറ്റ്?..
മഴക്കാലമല്ലാത്തതിനാൽ.. സൗകര്യം പോലെ വാങ്ങിക്കാമല്ലോ? എന്ന് കരുതിയതാ വല്ല്യമേ … എന്നിട്ട് ഇപ്പ എന്തായീ …
അതാ പറേന്നെ ചെയ്യേണ്ട കാര്യം അപ്പ അപ്പം ചെയ്യണം … അല്ലേങ്കീ ഇങ്ങനെയാ ഉണ്ടാ… ഉ…ആ..
ഉയിശ് …. ഈ വല്യമ്മ … ഇത്രേം ദിവസോം നല്ല വെയിലില്ലേനാ … ഞാനറിഞ്ഞിനാ ഇത്രപെട്ടെന്ന് മഴവരൂന്നു …
നാളെ മുടിമുറിക്കാൻ പോകുമ്പം വാങ്ങാന്ന് വിചാരിച്ചതാ, അപ്പളേക്കല്ലേ നിരീച്ചിക്കാണ്ടുള്ള മഴ, എന്തായാലും നാളെപ്പോയി വാങ്ങണം..!
ഈ മഴ എപ്പോഴാ പെയ്യുആ എന്നൊന്നും പറയാൻ പറ്റാണ്ടായിന്.. അല്ലേങ്കിലും ഇപ്പളത്തെ മഴയെല്ലാം കാലം തെറ്റിയല്ലേ പെയ്യുന്നതു …
ഇതിനിടയിൽ കുഞ്ചിരിയമ്മ ചോദിച്ചു, ഏതു കുഞ്ഞാപ്പു…ആ സുരേഷേ ? വണ്ടിയാപ്പീസിൽ പോകുന്ന… വയിക്കു, തോട്ടിൻറ്റെടുത്തുള്ള കുഞ്ഞാപ്പുവാ …?
സുരേഷ് പറഞ്ഞു.. അതെ വല്ല്യമ്മെ…! ആ കുഞ്ഞാപ്പുവച്ചൻ തന്നെ …!
അയാളെ പറ്റിയും ഒരു കഥ എഴുതീനല്ലോ ?
അതെ, അതെ, അതിന്റെ പേര് കുട നന്നാക്കുന്ന കുഞ്ഞാപ്പുവച്ചൻ … ഡോക്ടർ കുഞ്ഞാപ്പുവച്ചൻ….. ഇതില്, കുഞ്ഞാപ്പുവച്ചനെ ഡോക്റ്ററായിട്ടാ അവതരിപ്പിച്ചേ! നല്ല രസോണ്ട് വായിക്കു…ഏ…ൻ.….
അതിന്റടുത്തു തന്നെയാ വാസൂട്ടിയേട്ടന്റെ കടയും !
ഏതു വാസൂട്ടിയാ സുരേഷേ?
അത് നമ്മുട മുടി മുറിക്കുന്ന വാസൂട്ടിയേട്ടൻ . ഓ …
ഒരപറ്റിയും എന്തോ എഴുതാനല്ലോ? .
പ്രേമി ചിരിച്ചുകൊണ്ട് പറഞ്ഞു എഴുതീന് വാസൂട്ടി ദി ഗ്രെറ്റ് . അതും നല്ല രസായിട്ടു എഴുതീട്ടുണ്ടു . ഒരു ഇതൊന്ന്വല്ല വല്ല്യാമ്മേ കൊറേ കഥ എഴുതീട്ടുണ്ടു ആശുപത്രീലെ ഡേവിഡ് ഏട്ടനെക്കൊണ്ടു, ചെമ്പ ഗോപാലേട്ടനെക്കൊണ്ട്, ചോയീസ് ബേക്കറിയെപ്പറ്റി, പണ്ടൊരു ഹോട്ടലുണ്ടെന്നും പ്ലെന്റി, അയിനെപ്പറ്റി…… അങ്ങനെ കൊറേ കഥയുണ്ട് വല്ല്യാമ്മേ … ശരി ശരി…
എന്നിട്ടു പ്രേമി വീണ്ടും മാധവന്റെ കഥ വായിക്കുവാൻ ഫോണെടുത്തു…
… ശക്തമായ കാറ്റ് വീശുന്നുണ്ട് പുറത്തു അപ്പോഴും! മഴയ്ക്ക് അൽപ്പം ശമനം വന്നിട്ടുണ്ട് … എങ്കിലും കുഞ്ചിരിയമ്മയ്ക്കു നല്ല തണുപ്പ് അനുഭവപെട്ടു തുടങ്ങി…
പുതച്ച കമ്പളി ഒന്നുകൂടി ദേഹത്ത് മുറുകെ ചുറ്റി കുഞ്ചിരിയമ്മ വീണ്ടും ആലോചനയിൽ മുഴുകി……
ഇറയത്തുവച്ച പാത്രത്തില്‍ മഴത്തുള്ളികള്‍ താളം പിടിയ്ക്കുന്നത് കണ്ടാസ്വദിച്ച കുഞ്ചിരിയമ്മ അറിയാതെ മയക്കത്തിലേക്ക് ..!
… ചാറ്റൽ മഴ, പിന്നെ ഇടിവെട്ടോടുകൂടിയുള്ള മഴയായി കനത്തു, ശക്തമായ കാറ്റും. ഇടയ്ക്കു – ഇടയ്ക്കു ഫോട്ടോ ഫ്ലാഷ് ചെയ്തു പ്രകൃതിയുടെ ചിത്രമെടുത്തു കൊണ്ട് മിന്നലും! പെട്ടെന്ന് അതിശക്തമായ ഒരു ഇടി മുറ്റത്തു വന്നു പതിച്ചപോലെ … !
കൂട്ടത്തിൽ കുളിമുറിയുട മുകളിലുള്ള തകര ഷീറ്റിൽ എന്തോ വന്നു പതിച്ച ശബ്ദം കൂടി ആയപ്പോൾ..?
മയക്കത്തിൽ നിന്നും കുഞ്ചിരിയമ്മ അയ്യമ്പിളിച്ചു ഞെട്ടിയുണർന്നു …!
കുഞ്ചിരിയമ്മയുടെ കരച്ചിൽ കേട്ട് ദേവൂട്ടി പാഞ്ഞു വന്നു … എന്തിനാമ്മേ ഇങ്ങള് കൂക്കിവിളിച്ചേ! ദേവൂട്ടി ചോയിച്ചപ്പം … പറഞ്ഞു
ഞാനൊന്നു മയങ്ങിയേനും, ആ മയക്കത്തിൽ കൊറച്ചു പയേ കാര്യം സ്വപ്നം കണ്ടു …
ഇങ്ങള് എന്ത് സ്വപ്നാപ്പാ ഈ മോന്തിയാ…ഉ..ഏൻ..പോ..ഉമ്പം കണ്ടിനു!?
ഞമ്മളെ… മിച്ചിലോട്ടു മാധവൻ? പാരീസിൽ പോയതും, അവിടന്ന് പൊലീസാര് പിടിക്കുന്നതും, പിന്നെ ജെയിലുന്നു ഒരേ അടിക്കുന്നതും, ബൂട്ടിട്ട് ചൗട്ടുന്നതും…. അവസാസനം ഓറേ വെടിവെക്കുന്നതൊക്കെ കണ്ടോണ്ടിരിക്കുമ്പം, ഒര് ഭയങ്കര ഒച്ച കേട്ട്.. പിന്നെ എന്തോ മണവും മൂക്കിൽ കേറി!
ഞാൻ ബിചാരിച്ചു മാധവനെ വെടിവെച്ച ഒച്ചയും, വെടിമരുന്നിന്റെ മണവും ആണെന്ന്… ഞാൻ പേടിച്ചിട്ടു അയ്യമ്പിളിച്ചതാ ദേവൂട്ടീ..
അന്നേരല്ലേ…. ഞ്ഞി അടുപ്പത്തുള്ള പുളീം മോള്ട്ട മീനിൽ ഉലുവയും കടുകും കറിവേപ്പിലയും കൂട്ടി വറത്തിട്ടപ്പോൾ ഉണ്ടായതിന്റെ റ്റിക്… റ്റിറിക് …റ്റിറിക് ശ്ച്ചീ ന്നു കടുകു പൊട്ടുന്ന ഒച്ചയും, മണവും മൂകിലടിച്ചു! എല്ലാം കൂടി ഒരുമിച്ചു കേട്ടപ്പോൾ ആകെ കൺഫ്യൂഷൻ ആയി… ദേവൂട്ടീ…
ആ അന്താളിപ്പിൽ നിന്നും മോചിതയായ കുഞ്ചിരിയമ്മ ദേവൂട്ടിനിടെ ചോയിച്ചു?
എണെ… ദേവൂട്ടീ.. ചോറായോ ? ബെല്ലാണ്ട് പൈക്കുന്നു … എനിക്ക് , പൈച്ചിട്ട് വയറ്റിന്നു ഒരു കാളല് … ഞീ ബേം ചെറു വിളംബിയാ.. ആയിനേൽ?
ദേവൂട്ടീ…. ചോറായിനമ്മെ, ഇങ്ങള് ഉറങ്ങുന്നത് കണ്ടോണ്ടാ.. ഞാൻ വിളിക്കാഞ്ഞേ …
ഞാനൊറങ്ങിയതൊന്നുമല്ല, ഞാമ്പറഞ്ഞില്ലേ ക്ഷീണംകൊണ്ടു ഒന്ന് അറിയാതെ മയങ്ങിപ്പോയീ ദേവൂട്ടീ …, വയസ്സ് 98 കൈഞ്ഞില്ലേ …… ഇനി എത്ര കാലാന്ന് നിരീച്ചാ..
ആത്മഗതമെന്നോണം എല്ലാം പോയില്ലേ …! എങ്ങനേരുന്ന കുട്മ്പേനും? എല്ലാരും ഓരോ വൈക്കു പോയി…
ഇത്രനാളും മിച്ചിലോട്ടു വീട് ആട ഉണ്ടേനും: ഇപ്പ അതും ഇല്ല പറയാൻ ആരെങ്കിലും അന്വേഷിച്ചു വന്നാൽ കാണിക്കുവാൻ ആട ഇപ്പം പണി തീരാത്ത ഒരു കെട്ടിടമാ ഉള്ളത് അതാണെങ്കിൽ ഇതുവരെ മുയ്‌മിപ്പിച്ചിനുമില്ല..…!
മാധവൻ.. ആ വീട്ടിൽ താമസിച്ചിട്ടോ ? കണ്ടിട്ടോ? ഇല്ലെങ്കിലും, ഒരു പക്ഷെ മാധവന്റെ ആത്മാവ് ആട ഉണ്ടാഉ..യ്യേരിക്കും.
ചിലപ്പ തോന്നും ശരിയാന്നു … അല്ലാണ്ട് അത് വാങ്ങാൻ പൈശ ഉള്ളോൽക്കു അതിന്റെ പണി ബേം… മുയ്‌മിപ്പിച്ചൂടെ? … ഐനു എന്തോ മുടക്കുണ്ട് …
അത് വാങ്ങിയ ആള് ആ കെട്ടിടത്തിന്? മിച്ചിലോട്ട് കോംപ്ലക്സ് എന്ന് പേരിടും എന്ന് മാധവന്റെ ആത്മാവിനോട് പറഞ്ഞാൽ ഒരു പക്ഷെ തടസ്സം നീങ്ങുമായിരിക്കും … മുത്തപ്പാ ….കാത്തോളണേ …
ദേവൂട്ടി പറഞ്ഞു…. ഇങ്ങള് വേണ്ടാണ്ട് ഒരോന്ന് ആലോചിച്ചു പ്രഷറ് കാറ്റണ്ട … എന്നിട്ടു?
ബസിയെടുത്ത ചോറ് വിളമ്പി, ഒരു സോസറിൽ പുളീം മോള്ട്ട മീനും, എന്നിട്ടു ഉറീമ്മന്നു ചട്ടിയെടുത്തു ഉച്ചക്ക് ബാക്കിയുള്ള ചക്കക്കുരുവും വെള്ളരി ക്കൂട്ടേനും എടുത്തു ,
തേങ്ങ അരച്ച് വെച്ചത് കാരണം കുറച്ചു മുയ്ത്തിനു; കുഞ്ചിരിയമ്മ പറഞ്ഞു ഞ്ഞി കുറച്ചു വെള്ളം പതപ്പിച്ചു ഇച്ചിരി ഓയിച്ചു ചട്ടി ഒന്ന് വട്ടംചുറ്റിച്ചുട്ടു ഈ കോപ്പെല് ഓയിച്ചേ ദേവൂട്ടി …
ദേവൂട്ടി പറഞ്ഞത് പോലെ ചെയ്ത് കോപ്പേല് വിളമ്പി അമ്മക്ക് കൊടുത്തു. ഗ്ളാസ്സില് വെള്ളം കൊടുത്തപ്പം.. കുഞ്ചിരിയമ്മ പറഞ്ഞു… കുടിക്കാൻ എനിക്ക് കഞ്ഞി വെള്ളം മതി…
ദേവൂട്ടി വെള്ളമെടുക്കുമ്പം കുഞ്ചിരിയമ്മ പറഞ്ഞു, എണെ… ഇഞ്ഞി കഞ്ഞിവെള്ളം എടുക്കുമ്പം മേലായി അരിച്ചെടുക്കണേ… ഇച്ചിരി ഉപ്പും ഇട്ടേക്കു അതില് …
ദേവൂട്ടി പറഞ്ഞു, ഇങ്ങള് ഈ വയസ്സ് കാലത്തു ഉപ്പൊന്നും അധികം കയിക്കണ്ടേക്കളെ?
കുഞ്ചിരിയമ്മ … എന്തോ ആലോചിച്ചു.. മര്യാദക്ക് ഭക്ഷണം കായിച്ചോണ്ടിരുന്ന കണാരേട്ടനാ?
ഒരിക്കൽ തെങ്ങു കെട്ടാൻ പോയപ്പം ചെറിയ തലചുറ്റല് ഉണ്ടായതല്ലേ …? ഡോക്ടറെ കാണിച്ചപ്പം പറഞ്ഞു പ്രഷറാന്ന് …!
അന്ന് തൊടങ്ങി ഓർക്ക് അസുഖം, ഉപ്പു കൂട്ടണ്ടായി, പഞ്ചാര കൂട്ടാണ്ടായി, പപ്പടം തിന്നൂല്ല, അച്ചാറ് കൂട്ടൂല്ല … വെളിച്ചെണ്ണ വേണ്ടാന്നു പറഞ്ഞു വേറെന്തോ ഓയില് പറഞ്ഞു, വെളിച്ചണ്ണെല് കൊളസ്‌റ്റോളാപോലും…
പിന്ന ഭക്ഷണത്തിനൊന്നും രുചി ഇല്ലാന്ന് പറഞ്ഞു ഭക്ഷണം ഒന്നും കൈക്കാണ്ട്….. കൈക്കാണ്ട്… ഒറ രോഗിയാക്കി … !!
അത്യാവശ്യം കള്ളുകുടിക്കുഏനും കണാരേട്ടൻ! ഷുഗറു കൂടുന്നൂന്ന് പറഞ്ഞു അതും കുടിക്കാണ്ടായി …അതോടെ കണാരേട്ടന്റെ ഉശാറുംപോയി….
രണ്ടീസം മുമ്പ് റീന പറേന്നുണ്ടേനും, കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തു ഇല്ലടാ മന്നാന്ന് പറഞ്ഞു ഞ്ഞി ഇപ്പം ബായിക്കുന്ന കഥ പോലെ ഒന്നുണ്ട്ന്ന് .
അന്ന് ഓളത് പറഞ്ഞപ്പം ഞാൻ കണാരേട്ടനെ ഓർത്തു .. കണാരേട്ടന് കള്ളു ഷോപ്പിൽ പോയാൽ ചങ്ങായി മാരെല്ലാം കൂടി പാട്ടും കഥയും ഒക്കെ പറയും, വരുമ്പം ഒരുണ്ടകുപ്പി വീട്ടിൽ കൊണ്ടെരും ഒരുഗ്ലാസ്സ് എനിക്കും തരും …
ആദ്ദ്യക്കെ എനിക്ക് പിടിക്കൂല്ലേനും പിന്നെ അയിന്റെ രസം പിടിച്ചു അത് ഇല്ലാണ്ടാ….ഊ….ല്ലന്നായി… അതെല്ലാം ഒരു കാലം….!
ഒരീസം ഞാൻ കണാരേട്ടനൊചോയിച്ചു ഇങ്ങളെന്തിനാ കണാരേട്ടാ ദിവസോം കള്ളു ഷാപ്പിൽ പൊന്നെ? ഇങ്ങക്ക് വാങ്ങിച്ചിട്ടു ഇവിടന്നു കുടിച്ചൂടേന്ന്?
അന്നേരം ഓറു പറഞ്ഞു കുഞ്ചിരിയെ, ആട…. പ്പോയാല് ചങ്ങായി മാരെല്ലാം ഉണ്ടാഉം … ഞമ്മള് ഓരോ കാര്യങ്ങള് പറയും , ഞമ്മളെ വിഷമങ്ങള് പറയും , ചിലപ്പം പാട്ടു പാടും … ചില ദിവസങ്ങളിൽ ചെറുപ്പാക്കാര് കുട്ട്യേള് വരും ഓറപ്പരം കൂടി ഞമ്മൾ പാട്ടു പാടും അന്നേരം ഞമ്മളും ചെറുപ്പാഉം… !
ഈ സുഖോം സന്തോഷോം വീട്ടിലിരുന്നാ കിട്ടുഓ കുഞ്ചിരീ …? ഇതെല്ലം ആയുസ്സിന് നല്ലതാന്നു …!
എന്നിട്ടെന്തേ തീരെ വയ്യാണ്ടായാപ്പം ആസ്പത്രീന്നു ഷുഗറു കുറവാന്നു പറഞ്ഞു ഗ്ലൂക്കോസ് കുത്തിക്കേറ്റും …! പിന്ന പ്പോയാൽ സോഡിയം കുറവാന്നു പറഞ്ഞു ഉപ്പിന്റ വെള്ളം കുത്തിക്കേറ്റും …
ഇപ്പ പറേന്ന് ഓയിലൊന്നും നല്ലതല്ല, വെളിച്ചെണ്ണ തന്നെയാ നല്ലതെന്നു …! കലികാലം എന്നല്ലാണ്ട് എന്താ പറയ്യുആ…
ഇനി പറഞ്ഞിട്ടെന്താ തിന്നാണ്ട് കുടിക്കാണ്ട് ഓറു പോയി …
ഇതൊന്നും നോക്കണ്ടന്നല്ലേ ആ ഹെഗ്‌ഡെ ഡോക്ടര് പറേന്നെ …?
എന്നെ നോക്കറോ? 98 കൈഞ്ഞില്ലേ എന്തെങ്കിലും രോഗം ഉണ്ടോ? നല്ലോണം തിന്നുആ, നല്ലോണം പണിയെടുക്കുആ, നല്ലോണം ഉറങ്ങുആ, ഒരു രോഗോം ഉണ്ടാഊല്ല..
എന്നിട്ടു ദേവൂട്ടിനോട് പറഞ്ഞു, ഞ്ഞി ആ കുട്ട്യേളെ ഭക്ഷണം കൈക്കാൻ വിളിച്ചോ?
ഞാൻ വിളിച്ചിനമ്മെ കുട്ട്യേക്കു ഇപ്പം ബേണ്ടാന്ന്…
ഓല് പറഞ്ഞു ഞമ്മള് ഇപ്പ തിന്നുന്നില്ല പിന്നെ തിന്നോളാന്ന് …
ദേവൂട്ടിയും കുഞ്ചിരിയമ്മയും ഭക്ഷണം കഴിച്ചു, ടി. വി ടെ മുന്നിലിരുന്നു …. സീരിയല് കാണാൻ തുടങ്ങി…
കുഞ്ചിരിയമ്മ … വെത്തില ചെല്ലം തുറന്നു മുറുക്കാനുള്ള തെയ്യാറെടുപ്പു തുടങ്ങി..
ഇതിനിടയിൽ കുട്ട്യേള് വന്നു ഭക്ഷണം കഴിച്ചു. ഫോണിൽ കുത്തിക്കളിക്കാൻ തുടങ്ങിയപ്പം കുഞ്ചിരിയമ്മ ചോയിച്ചു? എണെ ഞ്ഞി കഥ വായിക്കുന്നില്ല ?
പ്രേമി ബ്ലോഗ് തുറന്നു വീണ്ടും വായിക്കാനുള്ള ശ്രമമാരംഭിച്ചു … സ്വയം പറേന്നുണ്ട് ഡാറ്റ കുറവാണെന്ന് തോനുന്നു … വല്ലാണ്ട് സ്ലോ ആഉന്നുണ്ട്.. നാളെ റീ ചാർജ് ചെയ്യണം …
വല്യമ്മേ എനിക്ക് നാളെ ഒരഞ്ഞൂറു ഉറുപ്പ്യ തരണേ …. പ്രേമി ചോദിച്ചു..
ഇനിക്കെന്തിനാപ്പാ ഇപ്പം അഞ്ഞൂറ് ഉറുപ്പ്യ ?
അത് ഫോണില്, പൈശ തീരാമ്പോന്നു.. കഥ വായിക്കണേൽ ഡാറ്റ വേണം! ഡാറ്റക്കു 499 ഉറുപ്പ്യ വേണം വല്യമ്മേ …
ഹ…ഹ … ടാറ്റക്കാ… ഒരേടത്തും പൈശാഇല്ലാണ്ടായാ!.
ഒര് മല്ലനുണ്ടെന്നും ഓൻ കിട്ടുന്നേടത്തുന്നെല്ലാം പൈശേം മാങ്ങി നാടുവിട്ടു … ഇപ്പം ടാറ്റേന്റടുത്തും പൈശ ഇല്ലേ
കുട്ടിയെളെല്ലാം ഉച്ചത്തിൽ ചിരിച്ചിട്ട് പറഞ്ഞു ടാറ്റായല്ല… വല്യമ്മേ? ഓറു ഇപ്പോം വല്ല്യ ആള് തന്നെ ! ഇത് ഫോണിലെ ഡാറ്റ …. ഡാറ്റ …
ആയേ … അതാ ഞാനും നിരിക്കുന്നെ, ഇപ്പളല്ലപ്പാ ഓറു വിമാനം വരെ വാങ്ങിയേ അപ്പളക്ക് പൈശ ഇല്ലാണ്ടായാ
ഒന്നും പറേമ്പറ്റൂല്ലാ . ഒരാള് ഇതുപോലെ വിമാനം വാങ്ങിയെന് ശേഷാ കൊയപൊത്തിലായെ … പിന്നെ ഓർക്ക് നിക്കക്കള്ളില്ലാണ്ടായി നാട് വിട്ടു ..!
… പുറത്തെ കാലാവസ്ഥ ശരിയായിട്ടില്ല കാറ്റു ഇപ്പോഴും വീശിക്കൊണ്ടിരിക്കുന്നുണ്ട് ! നെറ്റ്‌വർക്ക് സിഗ്നൽ കുറവായതിനാൽ ബ്ലോഗ് ഓപ്പൺ ചെയ്യാൻ താമസം നേരിടുന്നുണ്ട് ,
സുരേഷും , സുനിതയും, ശ്രീജയും ചുറ്റുമുണ്ട് . എല്ലാരും പ്രേമീനേം ഫോണും മാറി മാറി നോക്കുന്നുണ്ട് .
ഇതിനിടയിൽ കുഞ്ചിരിയമ്മ ക്ഷമകെട്ടു പറഞ്ഞു… അഞ്ഞൂറ് ഉറുപ്പ്യ ഇതിലും നല്ലതു ബാബൂന്റെ ബുക്ക് വാങ്ങിയാ മതിയെനും …
എണെ പ്രേമീ ഞ്ഞി ഇന്നലെ നിർത്തിയത് മാധവൻ കമ്മ്യൂണിസ്റ്റിൽ ചേർന്ന്ന്നു വായിച്ചിട്ടല്ലേ? ഞ്ഞി പിന്നെന്തുന്നാ പരതുന്നത്?
എന്ന… ഞ്ഞി… ഇതൂടി കേട്ടോ?
ഗാന്ധിജി പുത്തൽത്തു വന്നത് ഇഞ്ഞി വായിച്ചല്ലോ ?
അന്ന് ഒരു കാര്യം എല്ലാരോടും ഓറു പറഞ്ഞു എനിക്ക് കമ്മ്യൂണിസ്റ്റെന്നോ? കോൺഗ്രസ്സെന്നോ? ബ്രിട്ടീഷ് ഇന്ത്യ എന്നോ? ഫ്രഞ്ച് ഇന്ത്യ എന്നോ? പോർച്ചുഘീസ് ഇന്ത്യ എന്നോ? എന്ന വ്യത്യാസമൊന്നുമില്ല.
എനിക്കെല്ലാവരും ഒരുപോലെയാ . എല്ലാരും ഞമ്മളെ പ്പോലെത്തന്നെ . ഇതെല്ലാം ഒരു രാജ്യമാണ്. നിങ്ങളുടെ ഞരമ്പിലുള്ള ചോര തന്നെയാ എന്റെയും ഞരമ്പിലുള്ളത്!
കാലാവസ്ഥയും ആചാരങ്ങളും വ്യത്യസ്തമായിരിക്കാം. പോലീസിന്റെ തൊപ്പിയുടെ നിറവും സ്കൂളുകളിൽ പഠിപ്പിക്കുന്ന ഭാഷയും മാറിയിരിക്കാം. എന്നാൽ നിങ്ങളും ബ്രിട്ടീഷ് ഇന്ത്യയിലെ ജനങ്ങളും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഇത് കണാരേട്ടനാ എന്നോട് പറഞ്ഞേ..
ഞാൻ കേട്ടിട്ടില്ല, അന്ന് എനിക്ക് അയിന് കൈഞ്ഞിട്ടില്ല …. ഞാൻ ഗാന്ധിജീന കാണണമെന്ന് പറഞ്ഞു എത്ര കരഞ്ഞിനു! എന്നെ അരുംകൊണ്ടോയില്ല അതിനും വേണം ഭാഗ്യം ….
ഇതുകേട്ടപ്പോ ഞാനും അലോയിച്ചു ഒരു പറഞ്ഞത് ശരിയല്ലേ ? പിന്നെന്തിനാപ്പാ കുമാരൻ മാഷും, ഉസ്മാൻ മാഷും, മംഗലാട്ടും, കൊറേ ആള്ഏളും ഫ്രഞ്ചുകാർ പോണന്നും പറഞ്ഞു സമരം ചെയ്യുന്നേ ?
അതോണ്ടല്ലേ ചെറുകല്ലായി കുന്നുമ്മന്നു അച്യുതനും അനന്തനും വെടികൊണ്ടു മരിച്ചത് ?
ഇതോൽത്തന്നെയായിരിക്കും മാധവനും വെടികൊണ്ടിട്ടിണ്ടാവുക..
ഇമ്മാൾത്തലു പേപ്പറിൽ കണ്ടു വയനാട്ടിൽ ഏതോ ഒരാളെ വെടിവെച്ചു കൊന്നുന്നു , പണ്ട് വർഗീസിനെ വെടിവെച്ചു കൊന്നു, പുഷ്പ്പനെ വെടിവെച്ചു, ഒനതാ ഇപ്പോം ബയ്യാണ്ട് കെടക്കുന്നു … ഇപ്പം എത്ര കൊല്ലായീ …
ഒഞ്ചിയത്തും പുന്നപ്പ്രെലും വെടിവെപ്പ് ഇല്ലേനോ? എത്രയാളു മരിച്ചിക്കു.. ഒരെല്ലാം കമ്മ്യൂണിസ്റ്റുകാരാ..
മാധവനും കമ്മ്യൂണിസ്റ്റേനും …. ഫ്രഞ്ച് കമ്മ്യൂണിസ്റ്റു … മാധവൻ ഇടതു ചിന്താഗതിക്കാരനേനും അത് കൊണ്ടല്ലേ ഓർക്കും വെടികൊണ്ടേ …..?
ഇതിനിടയിൽ പ്രേമിക്കു നെറ്റ് വർക്ക് കണക്ഷൻകിട്ടി, എങ്കിലും ഇട്യ്ക്കു സ്റ്റക്കാവുന്നുണ്ട്. പ്രേമിനി വായന തുടർന്നു
… മാധവന്റെ ഇടതു ചിന്താഗതിക്ക് വേഗം കൂട്ടിയത് പാരീസിൽ പഠിക്കുന്ന കാലത്തു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫ്രഞ്ച് ഇന്ത്യയുടെ സെക്രട്ടറിയായ വരദരാജുലു സുബ്ബയ്യയ്‌ക്കൊപ്പം അടുത്തു ഇടപഴകുകയും, പലപ്പോഴും വരദരാജുലു സുബ്ബയ്യ ഫ്രാൻസിൽ ഉള്ള കാലത്തു മാധവനുമൊത്തു പാരീസ് നഗരങ്ങൾ ചുറ്റിനടന്നും അന്യോന്ന്യം ആശയവിനിമയം നടത്തിയതിലൂടെ ഒരു ആത്മബന്ധം സ്ഥാപിച്ചെടുത്തിരുന്നു എന്ന് വേണം കരുതാൻ?
അത്രയ്ക്ക് അടുത്തു ഇടപഴകിയതു പോലെയായിരുന്നു ഇവർ തമ്മിലുള്ള പെരുമാറ്റം കണ്ടാൽ.
2011-ൽ ഇന്ത്യാ ഗവൺമെന്റ് സുബ്ബയ്യയുടെ ഒരു സ്റ്റാമ്പ് പുറത്തിറക്കി. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ നായകന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു, അദ്ദേഹത്തിന്റെ പ്രതിമ ഇന്ന് പോണ്ടിച്ചേരിയിൽ (പുതുച്ചേരി) നിലകൊള്ളുന്നു..)
മാധവന്റെ സൊർബ്ബൻ സർവ്വകലാശാലയിലെ പഠനം തുടരവെയാണ് രണ്ടാം ലോക മഹായുദ്ദം ആരംഭിക്കുന്നത്.! അപ്രതീക്ഷിതമായാണ് ജർമൻ സൈന്യം ഫ്രാൻസിലേക്ക് ഇരച്ചുകയറിയത്. ഫ്രഞ്ച് ഭരണം കൈക്കലാക്കാൻ പൊതുവെ സമാദാന പ്രിയരായിരുന്ന ഫ്രഞ്ചുകാരിൽ നിന്നും വലിയ പ്രതിരോധമൊന്നും നാസികൾക്കു നേരിടേണ്ടി വന്നില്ല.
അങ്ങനെ ഫ്രാൻസിനെ ജർമനി കീഴടക്കി.
എന്നാൽ ഈ നടപടിയെ എതിർത്തുകൊണ്ട് ഒരു സംഘം ഫ്രഞ്ചുകാർ അണ്ടർ ഗ്രൗണ്ട് റസിസ്റ്റൻസ് എന്ന സംഘടനയുണ്ടാക്കി ഫ്രാൻസിന്റെ മോചനത്തിനായി ഒളിപ്പോരാട്ടം തുടങ്ങി. മാധവൻ അതിൽ അംഗമാകുക മാത്രമല്ല ആ സംഘടനയുടെ മുൻ നിര നേതാവുമായിത്തീർന്നത് ഒരുപക്ഷെ ഗാന്ധിജിയിലൂടെയും, വരദരാജ സുബ്ബയ്യയിലൂടെയും ഉൾക്കൊണ്ട ആശയങ്ങൾ കൊണ്ട് തന്നെയായിരിക്കാം മാധവനും അപ്രകാരം ചിന്തിച്ചു തീരുമാനമെടുത്തത്.
ഇതിനിടയിൽ മാധവൻ താൻ താമസിച്ച ഗസ്റ്റ് ഹൌസിൽ വെച്ച് ഫ്രഞ്ച് കാരി ജിസേൽ മോലെറ്റ് മായി പരിചയത്തിലാ വുകയും, പതിയെ ആ അടുപ്പം അവർ തമ്മിൽ ഗാഡമായ സ്‌നേഹത്തിലാക്കുകയും ചെയ്തു .…
ഇവരെക്കൂടാതെ മാധവന് 35കാരനായ ഒരു ചൈനീസ്കാരൻ ചങ്ങാതി ഉണ്ടായിരുന്നു “ലായ് സെ ചെംഗ്”. ഇവർ മൂന്നുപേരും ഒരുമിച്ചായിരുന്നു നാസി പടയാളികൾക്കെതിരെ ഒളിവുയുദ്ദം നടത്തിയിരുന്നത്. മലയാളിയായ മാധവൻ ഇവരുടെ നേതാവുമായി.
1942 മാർച്ച് 9 ന്, ബി എസ് 1 (ബ്രിഗേഡ് സ്പെഷ്യൽസ്) ന്റെ രണ്ട് അന്വേഷകർ അദ്ദേഹത്തെ താമസിക്കുന്ന സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. കൂട്ടത്തിൽ അവരോടോപ്പമുണ്ടായിരുന്ന മാധവന്റെ പ്രണയിനി ജിസേൽ മോലെറ്റ്നെയും ഇവരുടെ സുഹൃത്തായ ലായ് സെ ചെംഗ്, നെയും അറസ്റ്റു ചെയ്യുകയുണ്ടായി. നാസിപ്പട.
(ബ്രിഗേഡ് സ്പെഷ്യൽസ്) രണ്ടാം ലോകമഹായുദ്ധസമയത്ത് പാരീസ് പോലീസ് ആസ്ഥാനത്ത് സ്പെഷ്യൽ ബ്രിഗേഡുകൾ (ബി.എസ്) ‘ആഭ്യന്തര ശത്രുക്കളെ’ പ്രധാനമായും കമ്മ്യൂണിസ്റ്റുകാരെയും, അപൂർവ്വമായി രക്ഷപ്പെട്ട തടവുകാരെ കണ്ടെത്തുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഒരു പോലീസ് സേനയായിരുന്നു ബി.എസ് ബ്രിഗേഡുകൾ.
ഇടയ്ക്കു കുഞ്ചിരിയമ്മ പ്രേമിനോട് പറഞ്ഞു ന്ക്ക് … ന്ക്ക്; ഇതുപോലെ ഒരു സംഭവം മയ്യലും ഉണ്ടേനും … ഇഞ്ഞി അറിയ്യോ? ഉസ്മാൻ മാഷെ! ഫ്രഞ്ച് പോലീസ് പെട്ടന്ന് വന്നു സ്‌കൂൾ വളഞ്ഞു അറസ്റ്റു ചെയ്തത്
ഉസ്മാൻ മാഷ് സാദാരണ വരുമ്പോലെ സ്കൂളില് പഠിപ്പിക്കേൻ വന്നു . മാഷ് ഹിന്ദിയാ പഠിപ്പിക്കല് . മാഷ് സ്‌കൂളിലെത്തി കുട്ട്യേളെ പദ്ദ്യം … പഠിപ്പിക്കുന്നേനും… മാഷ് ചൊല്ലിക്കൊടുക്കും … കുട്ട്യേള് ഏറ്റു പാടും…
ഝണ്ഡാ ഊംചാ രഹേ ഹമാരാ
ഝണ്ഡാ ഊംചാ രഹേ ഹമാരാ!
ജഗ ജഗ ചമകേ ഹിന്ദ കാ താരാ
ജഗ ജഗ ചമകേ ഹിന്ദ കാ താരാ..
ഝണ്ഡാ ഊംചാ രഹേ ഹമാരാ
ഝണ്ഡാ ഊംചാ രഹേ ഹമാരാ..
ജഗ ജഗ ചമകേ ഹിന്ദ കാ താരാ
ജഗ ജഗ ചമകേ ഹിന്ദ കാ താരാ..
ഝണ്ഡാ ഊംചാ രഹേ ഹമാരാ
ഝണ്ഡാ ഊംചാ രഹേ ഹമാരാ..
ഭാരത കാ സരതാജ തിരംഗാ… ഭാരത കാ സര…… കുട്ട്യേള് പാടാൻ തുടങ്ങുമ്പം
ഫ്രഞ്ച് പോലീസെത്തി ക്ളാസ്സ്റൂം വളഞ്ഞു.. ഉസ്മാൻമാഷെ പിടിച്ചു. കുട്ട്യേള് പേടിച്ചിട്ടു കരയാൻ തുടങ്ങി . കുട്ട്യേളെ കൂട്ടക്കരച്ചില് കേട്ടിട്ട് ഓടിയെത്തിയ ഹെഡ് മാസ്റ്റര്‍ മംഗലാട്ട് ഗോവിന്ദന്‍ മാസ്റ്ററോട് പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു ഞങ്ങള്‍ ഈ രാജ്യ ദ്രോഹിയെ കൊണ്ടു പോകുന്നുന്നു പറഞ്ഞു മാഷെ പിടിച്ചു വലിച്ചു,
അന്തംവിട്ടു നിൽക്കുന്ന മാഷമ്മാരുടെയും പേടിച്ചരണ്ട വിതുമ്പുന്ന കുട്ട്യേളുടെയും മുൻപിൽ വെച്ച് കൈയ്യാമം വെച്ച്, ഉസ്മാൻ മാഷെ പള്ളൂരില്‍ നിന്ന് മയ്യഴി വരെ ഇന്ത്യന്‍ പ്രദേശത്തിലൂടെ നടത്തിച്ചു കൊണ്ടുപോയി!
അത് വലിയ കഥായാ…. ആ കഥ അങ്ങനെ ഇങ്ങനെ പറഞ്ഞാലൊന്നും തീരൂല്ല മാധവന്റെ കഥപോലെ! കോവുക്കലെ ബാലേട്ടന്റെ കഥപോലെ! മംഗലാട്ടിന്റെയും, കുമാരൻമാഷിന്റെയും കഥപോലെ! എഴുതാൻ പറയണം….
അങ്ങന്നെയായിരിക്കും മാധവനേം നാസികൾ അറസ്റ്റു ചെയ്തിട്ടുണ്ടാവുക ആല്ലേ മോളേ..?
വല്യമ്മ ഇത് പറഞ്ഞതോടെ കുട്ട്യേളുടെ മുഖമെല്ലാം വാടി ..
കുഞ്ചിരിയമ്മ എന്തോ ആലോചനയിലുള്ള പ്രേമീനോട് പറഞ്ഞു ഇഞ്ഞി വായിക്കണെ….
പ്രേമി തുടർന്ന് വായിക്കാൻ തുടങ്ങി..
… ഈ അറസ്റ്റിനു (മാധവന്റെ) ആധാരമെന്നു കരുതുന്നത് ഫ്രഞ്ച് അധികാരികൾക്ക് ലഭിച്ച രഹസ്സ്യ വിവര പ്രകാരം, നാസികൾക്കെതിരെ വിദ്വംസക പ്രവർത്തങ്ങൾ നടക്കുന്നുണ്ട് എന്ന വിവരത്തിന്റെ ചില രേഖകൾ ഇവരുടെ സുഹൃത്തായ ജോർജസ് ഡുഡാച്ചിന്റെ വസതിയിൽ വെച്ച് കണ്ടെടുത്തപ്പോൾ അതിൽ മാധവനുമായി ബന്ധപ്പെട്ടു ചില രേഖകളും കാണാനിടയായി! ഇതുകാരണം മാധവനിലും അധികാരികൾക്ക് സംശയം ഉണ്ടാവുകയും, തുടർന്നുള്ള മാധവന്റെ അറസ്റ്റിനും കാരണമായത് (ജോർജസ് ഡുഡച്ചും, ഭാര്യ ഷാർലറ്റ് ഡെൽബോയും ഫ്രഞ്ച് അണ്ടർ ഗ്രൗണ്ട് റസിസ്റ്റൻസ് എന്ന സംഘടനയിലേ അംഗങ്ങളായിരുന്നു എന്ന് കണ്ടെത്തിയതിനാലായിരുന്നു) ഈ അറസ്റ്റ് നടപടി.
അറസ്റ്റു ചെയ്ത മാധവനെയും ചങ്ങാതിമാരെയും പാരീസിലെ ജർമ്മൻകാർ ഭരിക്കുന്ന ചെർചെ-മിഡി ജയിലിൽ തടവിലാക്കി. പിന്നീട് അദ്ദേഹത്തെ 1942 ആഗസ്റ്റ് 24 ന് നാസി തടങ്കൽപ്പാളയമായ റൊമെയ്‌ൻ വില്ലെ കോൺസൻട്രേഷൻ കേമ്പിലേക്കു മാറ്റി താമസിപ്പിച്ചു കൊടും പീഡനത്തിന് വിധേയനാക്കിയശേഷമാണ് വധിക്കാൻ തീരുമാനിച്ചത്.
മാധവന്റെ അറസ്റ്റിനു പ്രതിരോധിച്ചും ! നാസികൾ തടവുകാരോട് കാട്ടുന്ന മൃഗീയ പീഡനത്തിലും പ്രതിഷേദിച്ചു . ഫ്രഞ്ചു മോചനത്തിന്റെ ഭാഗമായി ചില തീവ്ര സ്വഭാവമുള്ള ഫ്രഞ്ച് അനുകൂലികൾ ഇവരുടെ സംഘടനയിലെ അംഗങ്ങൾ ഫ്രാൻസിലെ റെക്‌സസ് സിനിമയ്ക്ക് മുന്നിൽ 1942 സെപ്റ്റംബർ 17 ന് രണ്ട് സ്ഫോടക വസ്തുക്കൾ സ്ഥാപി ച്ചു സ്പോടനത്തിനുള്ള ഒരുക്കം കൂട്ടി. അതിൽ ഒന്നു പൊട്ടിത്തെറിക്കുകയും ആ സ്ഫോടനത്തിൽ പത്തൊമ്പത് പേർക്ക് പരിക്കേൽക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
ഇതിൽ വിറളി പൂണ്ട ജർമ്മൻ ഭരണകൂടവും നാസി പടയാളികളും ചേർന്ന് പ്രതികാരമായി, നൂറ്റി പതിനഞ്ചോളം പേരെ ഇതുമായി ബന്ധപ്പെടുത്തി ബന്ദികളാക്കി !ജയിലിലടച്ചു.
വധത്തിനു മുന്നോടിയായി മാധവനോടൊപ്പം അറസ്റ്റു ചെയ്ത 115 ഓളം തടവുകാരെ കൈയാമം വെച്ച് വാഹനത്തിൽ കയറ്റുമ്പോൾ പ്രതിഷേധിച്ച സഹ തടവുകാരോട് ഇവരെയൊക്കെ കേസന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു കേമ്പിലേക്കു കൊണ്ട് പോകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചു വാഹനത്തിൽ കയറ്റുകയായിരുന്നു.
നാസികളുടെ ചതിയറിയാവുന്ന സഹ തടവുകാർ പ്രതിരോധിക്കും എന്ന് മുൻകൂട്ടി കണ്ടാണ് ഇത്തരത്തിലൊരു കഥ അവരെ ധരിപ്പിച്ചത്! ഇവര വാഹനത്തിൽ കയറ്റുമ്പോൾ മറ്റു തടവുകാർ മുദ്രാവാക്ക്യം മുഴക്കുകയും, ഫ്രഞ്ച് നേഷനാൽ ഗാനം ആലപിച്ചും യാത്രയാക്കി എന്നും അറിയുന്നു.
എന്നാൽ ആ യാത്ര തങ്ങളുടെ മരണത്തിലേ ക്കുള്ള യാത്രയാണെന്നു മാധവനോ ഒപ്പമുള്ള തടവുകാർക്കോ അറിയില്ലായിരുന്ന് …. എങ്കിലും നാസികളുടെ ചതി അറിയാവുന്ന ചിലർക്ക് ചില സംശയങ്ങളും ഉണ്ടായിരുന്നു
എന്നാൽ വധശിക്ഷാ സമയത്തു മാധവന്റെ ആകാര രൂപത്തിൽ സംശയം തോന്നിയ നാസി പട്ടാളക്കാർ മാധവനോട് ഏതു രാജ്യക്കാരനാണെന്നു ചോദിക്കുകയും? താൻ ഇന്ത്യാക്കാരനാണെന്നു വെളിപ്പെടുത്തിയാൽ തനിക്കു രക്ഷപ്പെടാൻ സാധിക്കുമായിരുന്നു എന്ന് അറിഞ്ഞിട്ടും അത് വെളിപ്പെടുത്താതെ! മിച്ചിലോട്ടിനെ സംബന്ധിച്ച ഏറ്റവും അസാധാരണമായ കാര്യം? സഹതടവുകാരനായ പിയറി സെർജ് ചൗമോഫ് പിന്നീട് ഈ ക്കാര്യം പൊതുസമൂഹത്തോട് വെക്തമാക്കിയതായിരുന്നു പിന്നീട് ജയിൽ മോചിതനായതിനു ശേഷം.
ഒരുപക്ഷെ മിച്ചിലോട്ട് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹത്തെ നാസികൾ വെറുതെ വിടുമായിരുന്നു. ഫ്രഞ്ച് നാസി നേതാവ് കാൾ ഒബെർഗിന്റെ ഉത്തരവ് പ്രകാരം വെടിവച്ച് കൊന്ന 45 പേരിൽ ഒരാളാണ് മിച്ചിലോട്ട് മാധവൻ.!
ഒരേ ഒരു ഇന്ത്യാക്കാരൻ (ജനനം കൊണ്ട് ഒരേയൊരു മലയാളിയും)
ഒരു തൂണിൽ കെട്ടിയിട്ട് കണ്ണുകെട്ടാതെ വെടിവച്ചു കൊല്ലുകയായിരുന്നു എന്ന് കേൾവി.
പ്രസ്തുത ശിക്ഷ വിധിക്കാൻ നാസികൾ മാധവനിൽ കണ്ടെത്തിയ കുറ്റാരോപണം. റെക്സ് സിനിമാ ബോംബ് കേസ് ഒരു ഗൂഢാലോചനയുടെ ഭാഗമായി എടുക്കുകയും ഇവരുടെ കൂട്ടത്തിൽ മാധവനെയും ഉൾപ്പെടുത്തി. ഇതിനു അധികാരികൾ കണ്ടെത്തിയ കാര്യം ശ്രീ മാധവൻ കുശാഗ്ര ബുദ്ദിക്കാരനും തീവ്ര ഫ്രഞ്ച് അണ്ടർ ഗ്രേവ്‌ണ്ട് റസിസ്റ്റൻസ് പോരാളിയും, ഇടതു ചിന്താഗതി പുലർത്തുന്നവനുമാണെന്നും . ഇദ്ദേഹത്തെ ജീവിക്കാൻ അനുവദിച്ചാൽ മാധവൻ കൂടുതൽ അപകടകാരിയാവും എന്ന് പറഞ്ഞായിരുന്നു.
മറ്റൊരു കാരണം ബുദ്ധിമാനായ ഫ്രഞ്ച് അണ്ടർ ഗ്രേവ്‌ണ്ട് റസിസ്റ്റൻസ് നേതാവായി ആളുകൾ മാധവനെ വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. ഒടുവിൽ ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തി മിച്ചിലോട്ട് മാധവൻ 1942 സെപ്റ്റംബർ 21 ന് പാരീസിലെ ഗെസ്റ്റപ്പോയിൽ വച്ചാണ് വെടിയേറ്റ് മരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങൾ പാരീസിലെ തിയാസിലെ സെമിത്തേരിയിൽ (വാൽ ഡി മാർനെ) സംസ്‌ക്കരിച്ചു. (പെരെലചൈസിൽ (പാരീസ്) സംസ്കരിച്ചു,)
ഇതിനകം അദ്ദേഹത്തിന്റെ പ്രണയിനി ജിസേൽ മൊലറ്റിനെ ഓഷ്വിറ്റ്സ് ബിർകെനൗവിലേക്ക് (പോളണ്ട്) നാടുകടത്തിയിരുന്നു, ഒരു വർഷത്തിനു ശേഷം! തടങ്കൽപ്പാളയത്തിൽ കാമുകി ജിസേൽ മോലറ്റ് മാധവന്റെ ഓർമ്മകളുമായി മരണത്തിനു കീഴടങ്ങി.
ഇങ്ങനെ പറയാൻ കാരണം വെടിവെച്ചു കൊല്ലുന്നതിനു മുൻപ് മാധവന്റെ അപേക്ഷ പ്രകാരം, തന്റെ പ്രണയിനിയുമായി സംസാരിച്ചിരുന്നു. എന്തായിരിക്കും അവർ പരസ്പ്പരം സംസാരിച്ചിട്ടുണ്ടാവുക? കേവലം യുവത്വം താണ്ടിയിട്ടില്ലാത്ത ഇവർക്ക് സ്വാതന്ദ്ര്യത്തെ പറ്റിയല്ലാതെ മറ്റെന്തായിരിക്കും സംസാരിക്കാനുണ്ടാവുക? മറ്റെല്ലാം കെട്ടുകഥകൾ മാത്രം..
തുടക്കത്തിൽ, ഫ്രാൻസിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇന്ത്യയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ സഹോദരങ്ങൾക്ക് (ശ്രീ. മിച്ചിലോട്ട് കൃഷ്ണൻ, മിച്ചിലോട്ട് ഭരതൻ, മിച്ചിലോട്ട് മുകുന്ദൻ) എന്നിവർക്ക് ചില സൂചന ലഭിച്ചിരുന്നുവെങ്കിലും അവർക്കൊന്നും മാധവനുമായി ബന്ധപ്പെട്ടു ഉപദേശിക്കാനോ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. അതിനുള്ള സാഹചര്യമില്ലായിരുന്നുന്നു.
പിന്നീട്, രണ്ടാം ലോകമഹായുദ്ധം പുരോഗമിച്ചപ്പോൾ അവർക്ക് അദ്ദേഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
അദ്ദേഹത്തിന്റെ സഹോദരി ശ്രീമതി രേവതി കല്ലാട്ട് ഭർത്താവ് ശ്രീ. ആനന്ദൻ കല്ലാട്ടിനൊപ്പം ആഫ്രിക്കയിലായിരുന്നു ആ സമയത്ത് താമസിച്ചുകൊണ്ടിരുന്നത്.
യുദ്ധം അവസാനിച്ചതിന് ശേഷമാണ് മിച്ചിലോട്ട് മാധവന്റെ കൂടുതൽ വിവരങ്ങളും വധിച്ചതിനെക്കുറിച്ചും അവർ അറിഞ്ഞത്.
ശ്രീമതി രേവതി കല്ലാട്ടും ഭർത്താവ് ശ്രീ ആനന്ദൻ കല്ലാട്ടും യുദ്ധാനന്തരം ഏതാനും വർഷങ്ങൾ പാരീസിൽ താമസിക്കുകയുണ്ടായി. അവർ മിച്ചിലോട്ട് മാധവന്റെ അന്ത്യ വിശ്രമ സ്ഥലം കണ്ടെത്തി അവിടം സന്ദർശിച്ചു അന്ത്യ പ്രണാമം നടത്തുകയുണ്ടായി.
ഇവരുടെ ചെറുപ്പത്തിലേ മരണപ്പെട്ട അമ്മയുടെ വേദന അറിയിക്കാതെ! അമ്മയുടെയും, ഒപ്പം സഹോദരിയുടെയും, സ്നേഹവും, പരിലാണയും നൽകി വളർത്തി മുച്ചിലോട്ടു തറവാടിന്റെ പേരും പെരുമയും തന്റെ കുഞ്ഞനുജന്മമാരിലൂടെ നിലനിന്നുകാണാൻ ആഗ്രഹിച്ച ശ്രീമതി രേവതിക്ക് കാണാൻ സാദിച്ചതു ശ്രീ മാധവന്റെ കല്ലറ മാത്രമായിരുന്നു . എത്രമാത്രം വേദന അനുഭവിച്ചിരിക്കും അവർ ?
ആ സ്മൃതികുടീരം നോക്കിനിന്ന , രംഗം മനസ്സിൽ ഓർക്കുമ്പോൾ നമ്മുടെ ഹൃദയത്തിലും നമ്മൾ ഏറെ സ്നേഹിച്ചവർ നമുക്ക് നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന വേദനയായി അനുഭവപ്പെടുന്നു.
പ്രത്യേകിച്ച് മയ്യഴിക്കാരായ ഓരോരുത്തർക്കും അല്ലെങ്കിൽ മലയാളിക്ക്
മാധവൻ രക്തസാക്ഷിയായി മരിച്ചതിന്റെ സാക്ഷിപത്രമായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം 2012 നവംബർ 14 ന് “മോർട്ട് പൗർ ലാ ഫ്രാൻസ്” (Mort pour la France) എന്ന പരാമർശം മിച്ചിലോട്ട് മാധവന്റെ മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയുണ്ടായി.
അത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കണ്ടുകൊണ്ടാണ് എന്നുള്ളതിൽ നമുക്ക് മയ്യഴിക്കാർക്കു ഏറെ അഭിമാനിക്കാം.
അങ്ങനെ മയ്യഴിക്കാരനായ, ഫ്രഞ്ച് റസിസ്റ്റൻസ് സംഘടനയിലെയും, P C F അംഗവുമായ മാധവൻ അങ്ങ് ഫ്രാൻസിൽ ധീര രക്ത സാക്ഷിയായി..
എങ്കിലും ഇന്ത്യയിലെ ഒരു ഇടതുപക്ഷക്കാരുടെ ഓഫീസിലോ മിച്ചിലോട്ട് മാധവന്റെ ഫോട്ടോ വെച്ചതായോ കണ്ടിട്ടുമില്ല പറഞ്ഞുകേട്ടിട്ടുമില്ല. ചിലപ്പോൾ ഉണ്ടായിരിക്കാം അത് എന്റെ അറിവിനും അപ്പുറമാണ്.
മാധവൻ ഇന്ത്യയിൽ ജനിച്ചെങ്കിലും സാഹചര്യം കൊണ്ട് ഫ്രഞ്ചുകാരനാവേണ്ടി വന്നു! ആയതു കൊണ്ട് ചില തടസ്സങ്ങൾ ഉണ്ടായേക്കാം അത്തരം സ്മാരകങ്ങൾ പടുത്തുയർത്താൻ .?
തടസ്സങ്ങൾക്കു ചിലപ്പോൾ പല സാങ്കേതിക കാരണങ്ങളും കണ്ടേക്കാം. അങ്ങനെ വിശ്വസിക്കുമ്പോഴും ചില നേർക്കാഴ്ച്ചകളെ പറ്റി സൂചിപ്പിക്കാതെ പോവുന്നതും ശരിയല്ല.
പ്രതിമകൾക്ക് ഒട്ടും ക്ഷാമമില്ലാത്ത നമ്മുടെ രാജ്യത്തു എന്ത് സംഭവം നടന്നാലും? ആ സംഭവത്തിന്റെ പ്രൊഫയിൽ ഫോട്ടോ വെച്ചും, അല്ലെങ്കിൽ തങ്ങൾക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ? നേതാക്കളുടെ? ചിത്രങ്ങൾ ആലേഖനം ചെയ്ത (ചെഗ്വേരയുടെയും, മാർക്സിന്റേയും, ലെനിന്റേയും,) ടി ഷർട്ടും ധരിച്ചും? സോഷ്യൽ മീഡിയകളിലൂടെ പ്രൊഫെയിൽ ഫോട്ടോ പങ്കുവെച്ചും? ഐഖ്യ ധാർഢ്യം പ്രകടിപ്പിക്ക്ന്നവർ മയ്യഴിക്കാരനായ മിച്ചിലോട്ട്നെ മറന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല!
അല്ലെങ്കിലും മുറ്റത്തെ മുല്ലയുടെ മണം ഒരിക്കലും ആരും തിരിച്ചറിയാറില്ലല്ലോ ?
(കൂടുതൽ ചർച്ചയ്ക്കു വിധേയമാക്കേണ്ട വിഷയമാണ് )
മയ്യഴിക്കാരനായ ഒരു മലയാളി! ഫ്രഞ്ച് റസിസ്റ്റൻസ് സംഘടനയിലെ അംഗം! കടലുകൾ കടന്നു സുഗന്ധദ്രവ്യങ്ങളുടെ നാടായ! ഫേഷന്റെ നാടായ! സഞ്ചാരികളുടെ പറുദീസയായ! സുന്ദരികളുടെ നാടായ! ദ്വ്യായാർത്ഥമില്ലാത്ത ഭാഷയുടെ നാടായ! ഫ്രാൻസ് എന്ന മഹാ രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ഒളിപ്പോരുനടത്തി, നാസിപ്പടയുടെ അതി ക്രൂരമായ മർദ്ദനമുറകൾക്കു വിധേയനായി രക്തസാക്ഷിയായ മാധവന് വേണ്ടി ഒരു സ്മാരകം! അല്ലെങ്കിൽ അർഹമായ ആദരാഞ്ജലികളെങ്കിലും അർപ്പിക്കാൻ സ്വന്തം ജന്മമനാടായ മയ്യഴിക്കാരോ? മയ്യഴിയിൽ അവശേഷിക്കുന്ന ഫ്രഞ്ച് സമൂഹമോ? ഇടതുപക്ഷ സംഘടനകളോ? ആരും മെനക്കെടാത്തത് വളരെ വേദനാജനകമാണെന്ന് പറയാതെ വയ്യ.
മയ്യഴിയുടെ ചരിത്രകാരൻ ശ്രീ എം മുകുന്ദൻന്റെ ഭാഷ കടമെടുത്താൽ ശ്രീ മിച്ചിലോട്ട് മാധവൻ വാഴ്ത്തപ്പെടാത്ത നായകനാണ്.
വർഷാ വർഷം മിച്ചിലോട്ട്ന്റെ ജൻമ്മദിനവും രക്ത സാക്ഷിത്ത ദിനവുമായി രണ്ടു ദിനം കടന്നുപോയിക്കൊണ്ട് വീണ്ടും 80 വർഷങ്ങൾ !! ?
എണ്ണത്തിൽ കൂടുതലില്ലെങ്കിലും കുറച്ചു ഇന്ത്യക്കാരായ ഫ്രഞ്ചുകാർ ഉള്ള മയ്യഴിയിൽ എന്തുകൊണ്ട് മാധവന് ഒരു സ്മാരകം പണിയുന്നില്ല?.
ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബം താമസിച്ച വീട് സ്ഥിതിചെയ്യുന്ന റോഡിനെങ്കിലും മിച്ചിലോട്ടു റോഡ് എന്ന് നാമകരണം ചെയ്തുകൂടെ?
ഒരു പക്ഷെ അതിനു ആരും തുനിയാത്തതു മാധവൻ ഫ്രഞ്ച് കാരനായത് കൊണ്ടായിരിക്കുമോ ? അത്തരം വിദേശികളുടെ പേരുകളുള്ള ഒട്ടേറെ റോഡുകൾ ഇന്നും നമ്മൾക്ക് കാണാൻ കഴിയും.
ഇപ്പോഴും ഫ്രഞ്ച് നാമത്തിൽ അറിയപ്പെടുന്ന ബുൾ വാർഡ് റോഡ്നെങ്കിലും മിച്ചിലോട്ട് റോഡെന്ന് നാമകരണം ചെയ്യാനുള്ള നിർദേശം മാധവനെ സ്നേഹിക്കുന്ന മയ്യഴിക്കാർ ആവശ്യപ്പെടണം എന്ന് ഓർമിപ്പിക്കട്ടെ. (പഴയ പോസ്റ്റാഫീസ് മുതൽ ചൂടിക്കോട്ട റോഡിന്റെ തുടക്കം വരെ)
ഇന്ത്യയിൽ ജനിച്ചു ഫ്രഞ്ചുകാരനായ ശ്രീ മാധവൻ കർമം കൊണ്ടു ഫ്രഞ്ച് സ്വാതന്ദ്ര്യത്തിനു വേണ്ടി പൊരുതി! താൻ വിശ്വസിക്കുന്ന പ്രത്യേയ ശാസ്തത്രത്തിലെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചു മാധവൻ തന്റെ ജീവിതം ബലിയർപ്പിച്ചു, ഒരു ധീരനായ അണ്ടർ ഗ്രവ്ണ്ടു ഫ്രഞ്ച് റസിസ്റ്റൻസ് സംഘടനയിലെ അംഗമായി മരണത്തിലേക്ക് സ്വയം നടന്നു കയറി.
ജനിച്ച നാടും, നാട്ടുകാരും മിച്ചിലോട്ട് മാധവനെ മറക്കാതെ മറന്നെങ്കിലും? ഫ്രഞ്ച് ഭരണകൂടം അദ്ദേഹത്തിന്റെ മരണത്തിനു ധീര രക്തസാക്ഷിത്ത പരിവേഷം നൽകി ആദരിച്ചിട്ടുണ്ട് എന്നതിൽ നമുക്കഭിമാനിക്കാം.
ഫ്രഞ്ച് മാർട്ടിയേസു ദിനത്തിന്റെ എൺപതാം വാർഷികം ഈ വരുന്ന സെപ്റ്റംബർ 21- 2022 ൽ ആഘോഷിക്കുകയാണ്. ഒരുപക്ഷെ ഈ 80 വർഷത്തിന്റെ ആഘോഷവേളയിൽ മാധവനെ ഓർമ്മിക്കപ്പെടുമായിരിക്കാം . അതിനു വേണ്ടി എന്റെ പ്രാർത്ഥന …
ഒപ്പം, മാധവനെ അറിയുന്ന വരുടെ, മാധവനെ സ്നേഹിക്കുന്ന വരുടെ ആഗ്രഹ പൂർത്തീകരണത്തിന് ഈ 80 ആം വർഷം ഒരു നിമിത്തമാവും എന്ന് ഞാൻ വിശ്വസിക്കുന്നു …
ഈ ആഗ്രഹം സഫലമാകും, ആ സന്തോഷം തുമ്പിയായി പറന്നു വന്നു എന്നിലെത്തിച്ചു എന്നെ ഓർമ്മിപ്പിച്ചട്ടല്ലേ അകലങ്ങളിലേക്ക് പറന്നകന്നത് …?
എന്റെ പാരീസിലെ സഖാവെന്ന കവിതയുടെ വിഷയം മാധവന്റെ ആത്മാവിന്റെ മനോ വ്യഥയായിരുന്നല്ലോ??
മാധവൻ ജീവിച്ച, മാധവനെ പോറ്റിയ നാട്, മാധവനോടുള്ള ആദരം മയ്യഴിക്കാരെ അറിയിക്കുന്ന ദിനത്തിനായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം..
ഇനി എന്നാണോ മാധവന്റെ ജൻമ്മ നാട് മാധവാനെ പരിഗണിക്കുന്നത് ?
ഇനിയും അനന്ത മായാ കാത്തിരിപ്പു തുടരേണ്ടി വരുമോ ?
എന്ന് പറഞ്ഞു ഈ കുറിപ്പ് എഴുതി നിർത്തുന്നതിനു മുൻപ് പറയട്ടെ
മുച്ചിലോട്ടു മാധവൻ ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു.
ഇങ്ങനെയൊക്കെ പറയുമ്പോഴും ചിന്തിക്കുമ്പോഴും എന്റെ ഒരു സംശയം ഒരു പക്ഷെ മാധവൻ തന്റെ സഹോദരൻമാരായ കൃഷ്ണേപ്പോലെ! ഭാരതനെപ്പോലെ! മുകുന്ദനെപ്പോലെ! യൂത്തു ലീഗിൽ പ്രവർത്തിച്ചവരെ പ്പോലെ ഇന്ത്യയിലായിരുന്നെങ്കിൽ അദ്ദേഹം മയ്യഴിയിലെ അറിയപ്പെടുന്ന സ്വാതന്ദ്ര്യ സമര നായകനായിരുന്നേനെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.!
ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ മാധവന് 108 വയസ്സ് പൂർത്തിയാകുമായിരുന്നു…..
മയ്യഴിയുടെ സ്വാതന്ദ്ര്യത്തിനു വേണ്ടി ഫ്രാൻസെ ക്യുത്തലേത്തു എന്ന മുദ്രാവാക്ക്യം വിളിച്ച എന്റെ പിതാവിനെ ഓർത്തുകൊണ്ട് മാധവന്റെ അകാല വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അന്ത്യപ്രണാമം.
വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ
ക്രൂരനിഷാദശരം കൊണ്ട് നീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം ..! മിച്ചലോട്ട് മാധവനെൻ സ്നേഹ പ്രണാമം (വരികളോട് കടപ്പാട്)
മാധവന്റെ ചരിത്രം വായിച്ചു കഴിഞ്ഞപ്പോൾ അവിടെ ഒരു നിശബ്ദത തളം കെട്ടിയിരുന്നു..
… കുഞ്ചിഞ്ചിരിയമ്മ മെല്ലെ പറഞ്ഞു …. ഗോവിന്ദൻ ! കൃഷ്ണൻ ! മാധവൻ ! മുകുന്ദൻ എല്ലാം സാക്ഷാൽ ഭഗവാന്റെ പേരല്ലപ്പാ …
ഗാന്ധിജി പുത്തലത്തു പറഞ്ഞത് ഒന്ന് കൂടി ഓർക്കുക ….
വസുധൈവ കുടുംബകം…
ഗാന്ധിജി ഇത് നമുക്ക് വേണ്ടി കുറച്ചു പരത്തി പറഞ്ഞു അത്രമാത്രം…
കുഞ്ചിരിയമ്മ തന്റെ മുണ്ടിന്റെ കോന്തല അയിച്ചു 500 ഉറുപ്പ്യ എടുത്തു പ്രേമിക്കു കോടുത്തിട്ടു പറഞ്ഞു, ഞ്ഞി ഇത് ടാറ്റാക്കോ? ബിർളക്കോ? കൊടുക്കു … ഞ്ഞി ആർക്കു കൊടുത്താലും മേണ്ടൂല്ല.., എനിക്ക് ബാബൂന്റെ കള്ളുഷാപ്പിലെ കഥയും, വാസൂട്ടിന്റടിയും, കുഞ്ഞാപ്പൂന്റെയും, റമ്മൂന്റെയും … എല്ലാ കഥയും വായിക്കണം
അല്ലൊളീ ഹരിദാസന കാണു..ഏ..നില്ല എന്ന് പറേന്ന കേട്ടിനല്ലോ… പ്രേമീ? … കണ്ടിനോളീ ?
പ്രേമി പറഞ്ഞു ശരിയാ വല്യമ്മേ, ഒറ കഥയും എഴുതീട്ടുണ്ടു …
ഓനെഴുതിയ പയേ കഥയെല്ലാം എങ്ങനെയാ വായിക്കു…. കുഞ്ചിരിയമ്മയ്ക്കു ഒരു സംശയം …
പ്രേമിയും – സുരേഷും – സുനിതയും ഒരുമിച്ചു ഒരുമിച്ചു…. അതു … ഓരോ കഥേന്റടിയിലും നോക്കിയാ കിട്ടും വല്ല്യമ്മേ … മാത്രല്ല വല്യമ്മക്കു എന്തേലും പറയാനുണ്ടെങ്കിൽ അതും പറ്റും … എന്തെങ്കിലും പാറയണാ ഒറ നമ്പറും …. ഒറ ഫോട്ടോഉം ഉണ്ട് …
നോക്കട്ടെ നോക്കട്ടെ …. ഒ…. ഇവനാ…. ഇവനെ ഏടിയോ കണ്ടിനല്ലപ്പാ .. ചിലപ്പ പാതാറിമ്മലാറ്റായിരിക്കും…!
ഞ്ഞി ഓനോട് പറ കുഞ്ചിരിയമ്മ പറഞ്ഞിനു ഇതെല്ലാം കൂടി ബുക്കാക്കാൻ … അത്രയേ എനിക്ക് പറേനുള്ളൂ … … അല്ലാണ്ട് എനിക്ക് ഇടയ്ക്കു ..ഇടയ്ക്കു 500 ഉറുപ്പ്യ തരേനൊന്നും പറ്റൂല്ലേ …
മഠത്തിൽ ബാബു ജയപ്രകാശ് …………..✍️ My Watsapp Cell No: 00919500716709






