ശ്രീ. മ്ച്ചിലോട്ട് മാധവൻ Monsieur Michilott Madhavan
…….ഭാഗം ഒന്ന്….…
Reading Time 7 Minutes..
പേരിലെ അപരത .. & .. അപാരത
പാരീസിലേ സഖാവ് എന്ന ബ്ലോഗ് പ്രസിദ്ധപ്പെടുത്തിയ അന്ന് രാവിലെ എന്റെ സുഹൃത്തു ശ്രീ സി. എഛ് പ്രഭാകരൻ മാസ്റ്ററിൽനിന്നും എനിക്ക് ഒരു മെസ്സേജ് കിട്ടി വളരെ പ്രാധാന്യമുള്ള ഒരു ഇൻഫർമേഷനായിരുന്നു.
എന്റെ ബ്ലോഗിൽ ശ്രീ മാധവനെ സംബോധന ചെയ്തത് “മ്ച്ചിലോട്ടു മാധവൻ” എന്നായിരുന്നു. “മിച്ചിലോട്ട്” എന്നല്ലേ ? എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാ യിരുന്നു മെസ്സേജ്.
ആദ്ധ്യം അതിനെ ഉൾക്കൊള്ളുന്നതിൽ ഒരു സംശയം ഉണ്ടായിരുന്നു. എം. മാധവനെ പറ്റി വായിച്ച ലേഖനങ്ങളിൽ എല്ലാം അദ്ദേത്തിന്റെ ഒറിജനൽ തറവാട്ടു പേരിനോട് സാമ്മ്യമുള്ളതായിരുന്നു, പല സ്ഥലത്തും മ്ച്ചിലോട്ടു മാധവൻ, മൗച്ചിലോട്ടു മാധവൻ, മിച്ചിലോട്ടു മാധവൻ “മുച്ചിലോട്ട്” മാധവനെന്നും, രേഖപ്പെടുത്തി കണ്ടിട്ടുണ്ട്.
ഒരു പക്ഷെ ഫ്രഞ്ച് ഭാഷയിൽ മൊഴിമാറ്റം ചെയ്യുമ്പോഴുണ്ടാകുന്ന ഉച്ചാരണശൈലി കൊണ്ടായിരിക്കാം എന്നേ കരുതിയുള്ളൂ, അങ്ങനെ ചില പേരുകളിൽ ഞാൻ കണ്ടിട്ടുണ്ട്. ചേനോത്തു രജീവ് കുമാർ (Chenoth Rajeev Kumar) എന്നത് മുസ്സിയെ ഷേനോത്തു രജീവ് കൂമർ (Coumer) എന്നും? നാലില്ലക്കാരൻ കുമാറിനെ? മുസ്സിയെ നാലി കൂമർ (Coumer നാലി) എന്നും ഒക്കെ വിളിച്ചു വരുന്നത് കേട്ടിണ്ടു .
എങ്കിലും ഇതിന്റെ ആധികാരികത തേടി എന്റെ സുഹൃത്തു ചേനൊത്തു രജീവിനെ വിളിക്കുകയും, അദ്ദേഹത്തിന്റെ പത്നി ശോഭനയോട് സംസാരിച്ചപ്പോൾ? കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു.
ശ്രീമതി ശോഭനാ രജീവ് മ്ച്ചിലോട്ട് മാധവന്റെ അനുജൻ ഡോക്ട്ടർ മുകുന്ദന്റെ മകളായതിനാൽ കൂടുതൽ ആധികാരികത അവരുടെ വാക്കുകളിലൂടെ നമുക്ക് വിലയിരുത്താം.
അവരുടെ അഭിപ്രായത്തിൽ ശരിയായ ഉച്ചാരണം മിച്ചിലോട്ടു എന്നാണെന്നും , മലയാളത്തിൽ നിന്നും ഫ്രെഞ്ചിലേക്കു മൊഴി മാറ്റുമ്പോൾ? (മ്ച്ചിലോട്ട് – MOUCHILOTT) മൗച്ചിലോട്ടെന്നായതും, പിന്നീട് ലോപിച്ചു മ്ച്ചിലോട്ടെന്നു വിളിച്ചു തുടങ്ങിയ്യ്തുമായിരിക്കാം എന്ന് ഇവർ അഭിപ്രായപ്പെടുന്നു.
കംപ്യൂട്ടറൊക്കെ വന്ന് തുടങ്ങിയ കാലങ്ങളിൽ? ഗൂഗിളിൽ MICHLOTT എന്ന് ടൈപ്പ്ചെയ്തു സർച്ചു ചെയ്താൽ ഇദ്ദേഹത്തിന്റെ വിവരങ്ങൾ ഒന്നും ലഭിക്കുമായിരുന്നില്ല. പിന്നീട് ഫ്രഞ്ച് ഔദ്ദ്യോഗീക രേഖകളിൽ ഉള്ളത് പോലെ MOUCHILOTT അടിച്ചാൽ മാത്രമേ ഇദ്ദേഹത്തിന്റെ വിവരങ്ങൾ കിട്ടുമായിരുന്നുള്ളു. കാലക്രമത്തിൽ വടക്കൻ മലബാറിലെ പ്രത്യേകിച്ച് മയ്യഴി തലശ്ശേരി കണ്ണൂർ ഭഗങ്ങളിലെ ഭാഷ സ്ലാങ്ങുമായി സാദ്രുശ്യപ്പെട്ട് മ്ച്ചിലോട്ടായതായിരിക്കാം.
എന്തായാലും മിച്ചിലോട്ട് തന്നെയാണ് ശരിയായ ഉച്ചാരണം എന്ന് മിച്ചിലിട്ടു മാധവന്റെ അനുജൻ മുകുന്ദൻ ഡോക്ടറുടെ മകളുമായ ശോഭനാ രജീവ് അഭിപ്രായപ്പെടുന്നു.
മിച്ചിലോട്ട് കുടുംബത്തിന്റെ അൽപ്പം കുടുംബവിശേഷം..
മാഹി സ്പോർട്സ് ക്ലബ്ബിന്റെ ഈശാന മൂലയുടെ (വടക്കു കിഴക്കേ) കിഴക്കോട്ടു ആനവാത്ക്കലമ്പലത്തിൽ പോകുന്ന നിരത്തിലൂടെ നടക്കുമ്പോൾ 50 – 60 മീറ്റർ കഴിഞ്ഞാൽ സി.എഛ് പ്രഭാകരൻ മാസ്റ്ററുടെ മൂത്ത ജേഷ്ഠൻ പരാതനായ നാണുവേട്ടന്റെ വീടിന്റെ നേരെ എതിർവശത്തു, വലതു ഭാഗത്തായി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, ഇരു നിലമാളിക വീട്ടിലായിരുന്നു മിച്ചിലോട്ടു കുടുംബം താമസിച്ചിരുന്നത്. (ഇവിടയായിരുന്നു സിൻഡിക്കേറ്റ് ബേങ്കും പിന്നീട് ഈ കെട്ടിടത്തിന്റെ. മുകളിൽ അലയൻസ് ഫ്രാൻസെയും താഴത്തെ നിലയിൽ ബാലവിഹാറും നടത്തിയതായി ഓർക്കുന്നു. ഈ കിട്ടിടം ഇപ്പോൾ മറ്റൊരാളുടെ കൈവശമാണ് ഉള്ളത് അവർ ആ പഴയ കെട്ടിടം പൊളിച്ചു അവിടെ ഷോപ്പിംഗ് കോംപ്ലക്സ് പണിതുകൊണ്ടിരിക്കുന്നു)
മിച്ചിലോട്ട് ഗോവിന്ദന്റെ ഭാര്യ പെരുന്തോടി മാതുവിന്റെ മരണശേഷം, പുതുച്ചേരിയിൽ നിന്നും നാട്ടിലെത്തിയ മിച്ചിലോട്ടു ഗോവിന്ദനും കുടുംബവും ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചതാണെന്നും, പിന്നീട് ശ്രീ ഗോവിന്ദന്റെ മരണത്തിനു ശേഷം മകൾ രേവതി കല്ലാട്ട് ആ വീട് വിലയ്ക്ക് വാങ്ങിച്ചു അങ്ങനെ ആ ഭവനം മിച്ചിലോട്ടു തറവാടായി അറിയപ്പെട്ടു തുടങ്ങിയതാണെന്നു ശ്രീമതി ശോഭനയുടെ വാക്കുകളിൽനിന്നും മനസ്സിലാവുന്നു. മിച്ചിലോട്ടു ഗോവിന്ദന് അഞ്ചു മക്കളായിരുന്നു. മിച്ചിലോട്ട് രേവതി, മിച്ചിലോട്ടു കൃഷ്ണൻ, മിച്ചിലോട്ട് ഭരതൻ,, മിച്ചിലോട്ടു മുകുന്ദൻ. മിച്ചിലോട്ട് മാധവൻ.
പിന്നീട് മിച്ചിലോട്ട് കൃഷ്ണൻ? മുൻ ആഭ്യന്തര മന്ത്രി ശ്രീ . ഇ . വത്സരാജിന്റെ തറവാടായ ശ്രീ സദന്റെ പിറകിൽ ഒരു ഭവനം നിർമ്മിച്ച് തന്റെ മൂത്ത പെങ്ങളുടെ പേര് നൽകി “രേവതീ നിവാസ്”. അവിടെ താമസം തുടങ്ങി. കൃഷ്ണൻ മുംബൈലെയായിരുന്നു കുറേക്കാലം.
തിരിച്ചു നാട്ടിൽ വന്നതിന് ശേഷം വൈകുന്നേരങ്ങളിൽ പാതാറിൽ ചേനോത്തു പപ്പുട്ടിയേട്ടനും, സ്റ്റുഡന്റസ് മുകുന്ദേട്ടനും, മിച്ചിലോട്ടു കൃഷ്ണനും, എളമ്പാളി കരുണേട്ടനും ഒക്കെ ഒരുമിച്ചു പാതാറിലും മുകുന്ദേട്ടന്റെ സ്റ്റുഡന്റസ് ബുക്ക് ഹൌസിലും ഒത്തുകൂടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട് .
മിച്ചിലോട്ടു ഭരതൻ തൊട്ടെതിർവശത്തുള്ള വീട്ടിലും , ഭരതൻ പോലീസ് വകുപ്പിൽ സർക്കിളിൻസ്പെക്റ്ററായി വിരമിച്ചു.
Dr.Mukundan In front of his Car – (Munkundan brother of M. Madhavan..)
മിച്ചിലോട്ടു മുകുന്ദൻ മയ്യഴിയിലെ വിദ്യാഭാസത്തിനു ശേഷം പുതുച്ചേരിയിൽ നിന്നും മെഡിസിന് പഠിക്കുകയും . പിന്നീട് മദ്രാസിൽ പോയി റേഡിയോളജി പഠിച്ചു മയ്യഴി – കാരിക്കൽ – പുതുച്ചേരി സർക്കാരാശുപത്രയിൽ ഡോക്റ്ററായി സേവന മനുഷ്ഠിച്ചു.
ഡോക്ടർ മുകുന്ദൻ മയ്യഴി ആശുപത്രിയിൽ ഡോക്റ്ററായി ജോലി നോക്കുമ്പോഴായിരുന്നു റേഡിയോളജി വിഭാഗം തുടങ്ങിയത് . ശ്രീ ഗുൻസരിലാൽ നന്ദ. യായിരുന്നു അത് ഉദ്ഘാടനം ചെയ്തത്. അക്കാലങ്ങളിലെ താത്കാലിക പ്രധാനമന്ത്രി യായിരുന്നു ശ്രീ ഗുൻസാരിലാൽ നന്ദ എന്നൊരോർമ്മ?
X Ray Unit Inogral Functions Photos
Gunsari Lal Nanda Old Photos
ടി. ബി. ചികിത്സയ്ക്ക് പ്രസിദ്ധമായ മയ്യഴി ആശുപത്രിയിൽ എക്സ്റേ അത്യാവശ്യ മായതിനാലായിരുന്നു എക്സ്റേ യൂണിറ്റ് മയ്യഴിയിൽ സ്ഥാപിച്ചത്. മുകുന്ദൻ ഡോക്ടറായിരുന്നു അത് നിയന്ത്രിച്ചിരുന്നത് എന്നും ഓർമ്മയിൽ ഉണ്ട്.
X Ray Unit complex at Mahe Hosoital
മിച്ചിലോട്ടു ഗോവിന്ദന്റെ ഭാര്യ പെരുന്തോടി മാതു മരണപ്പെട്ടതോടെ? കുടുംബക്കാരുടെയും, മകൾ രേവതിയുടെയും ഓക്കെ നിർബന്ധപ്രകാരം ഗോവിന്ദനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കുകയുണ്ടായി. അതിനു കാരണം കുട്ടികളെല്ലാം ചെറു പ്രായമായതിനാലായിരുന്നു.
പിന്നീട് മിച്ചിലോട്ടു ഗോവിന്ദൻ മരണപ്പെട്ടതോടുകൂടി എത്രയും പെട്ടെന്ന് രേവതിയുടെ വിവാഹം നടത്തണമെന്ന് വീട്ടുകാർ തീരുമാനിച്ചതനുസരിച്ചു കല്ലാട്ട് ആനന്ദനുമായുള്ള വിവാഹം നടത്തി അവർ ജോലിസ്ഥലമായ കാപ്പിരികളുടെ നാടായ ആഫ്രിക്കയിലേക്ക് പോവുകയും ചെയ്തു.
ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീ രേവതി ആനന്ദനായിരുന്നു അനുജൻമ്മാരായ മാധവന്റെയും, മുകുന്ദന്റെയും വിദ്യാഭ്യാസ കാര്യത്തിന് സഹായിച്ചുകൊണ്ടിരുന്നത് . പുതുച്ചേരിയിൽ പഠിക്കുന്ന കാലത്തു മാധവനും, മുകുന്ദനും ഗോവിന്ദന്റെ ചേട്ടന്റെ മകൻ അനന്ദന്റെ കൂടെ താമസിച്ചായിരുന്നു എന്നും അറിയാൻ കഴിഞ്ഞു. അനന്ദൻ പുതുച്ചേരിയിൽ എൻജിനീയറായി ജോലി നോക്കുകയായിരുന്നു.
പുതുച്ചേരിയിൽ എൻജിനീയറായി ജോലിചെയ്തിരുന്ന അനന്തൻ ആ കാലങ്ങളിൽ മയ്യഴിയിൽ നിന്നും പുതുച്ചേരിയിലെത്തുന്ന പലർക്കും ഒരത്താണി ആയിരുന്നു എന്നും കേട്ടിട്ടുണ്ട് .
ശ്രീ അനന്തൻ മിച്ചിലോട്ട് ഗോവിന്ദന്റെ മൂത്ത സഹോദരന്റെ മകനാണ് . പരോപകാരിയും മാധവന്റെയും മുകുന്ദന്റെയും ഓക്കെ രക്ഷകർത്താവായി പുതുച്ചേരിയിൽ ഇവർക്ക് തുണയായി ഉണ്ടായിരുന്നു. ശ്രീ അനന്തൻനായിരുന്നു ഇവർക്കെല്ലാം.
ഇങ്ങനെയൊക്കെ പറയുമ്പോഴും ഒരർത്ഥത്തിൽ ശ്രീമതി രേവതിയായിരുന്ന മിച്ചിലോട്ട് എന്ന പേരു നിലനിർത്തിയത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
ഇത്രയും ശ്രീ മിച്ചിലോട്ട് മാധവന്റെ കുടുംബ വിശേഷം…
തുടർന്ന് വായിക്കുക കോമ്രേഡ് മാധവ ചരിതം കുഞ്ചിരിയമ്മയുടെ ഓർമ്മകളിലൂടെ…
എനിക്ക് മനസ്സിലാവുന്നു നിങ്ങളുടെ സംശയം ആരാണ് കുഞ്ചിരിയമ്മ ? ആരായിരിക്കും കണാരേട്ടൻ? അവർ എവിടെയാണ് താമസിച്ചിട്ടുണ്ടാവുക ? അവർക്കു മിച്ചിലോട്ടുമായുള്ള ബന്ധം എന്തായിരുന്നു ? ഇതെല്ലം സസ്പെൻസ് നിലനിർത്തി തന്നെ എഴുതട്ടെ ..?
“അച്ചുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം ജാനകീനായകം രാമചന്ദ്രം ഭജേ…”
കൃഷ്ണ … കൃ ഷ്ണാ …. രച്ചിക്കണേ…
എണേ.. ദേവൂ…ട്ടീ, ഞീ ഈ വെളക്കില് കൊറച്ചു വെളിച്ചെണ്ണ ഒയിച്ചാ… തിരിയതാ അടിത്തിരി കത്തുന്നു .
അമ്മെ.. ഞാൻ മീൻ മുറിക്ക്വാ..ഇങ്ങള് ഒന്ന് സുനിതേനോട് പറ…ഓളാടയങ്ങാനും ഉണ്ടാവും..?
അല്ലപ്പാ ഞീ ഈ മോന്തി ആ..ഉയ്യേ..എം പോഉബാ മീൻ മാങ്ങീന് ?
അതൊന്നു പേറേണ്ടമ്മേ.. മ്മള് കോറേസ്സായില്ലേ മീൻകൂട്ടീട്ടു ….
മയ വന്നപ്പളേ മീൻ കിട്ടീട്ടില്ല … അല്ലേലും ഇപ്പ കിട്ടുന്ന മീനെല്ലാം…. ഐസും… എന്തോ പൊടിയെല്ലം ഇട്ട മീനെല്ലപ്പാ..
ആ ഗോപാലേട്ടൻ കാഉമ്മൽ മീൻ കൊണ്ടോഉമ്പം… ഞാൻ ത്ണ്ട്മ്മല്ണ്ടേനും…
കൊട്ടേല് മീൻകണ്ടപ്പം.. ഞാൻ ചോയിച്ചതാ ഗോപാലേട്ടാ എന്താ മീനെന്നു .
അപ്പൊ ഒറ് പറഞ്ഞു, ദേവൂട്ടീ നല്ല ആയിലയാ…. ഇതേ ഉള്ളൂ ബാക്കി…. , വീശുവലക്കാരുടെതാന്ന്…
ഇതിഞ്ഞി… അങ്ങെടുത്തോ? ഒരു 200 ഉറുപ്പ്യ തന്നേന്ന് ?
ഉയീ… 200 ഉറുപ്പിയാ…. ഇതെന്താ…? എനിക്കു… മേണ്ടാന്ന് പറഞ്ഞപ്പം, ഓറ് പറഞ്ഞു ഇനി ഇതൂം കൊണ്ട് നടക്കാൻ കയ്യൂല്ല, ഇഞ്ഞി എന്തെങ്കിലും തന്നു ഇതെങ്ങെടുത്തോന്ന് പറഞ്ഞപ്പം…? എനിക്ക് വല്ലാണ്ടായി…
പിന്നെ ഞാനും…. വിചാരിച്ചു പാവം ഇതുംകൊണ്ട് കൊറേ നടക്കണ്ടേ? ഈ വയസ്സുകാലത്തു… പിന്നെ ഞാനങ്ങു മാങ്ങി. …
എണ്ണിയപ്പം 14 അയിലേണ്ടേനും… ഞാൻ ഒരു 100 ഉറുപ്പ്യ കൊടുത്തപ്പം ഗോപാലേട്ടൻ ഒന്നന്ന നോക്കി, പിന്നെ ഞാൻ ഒരു 25 ഉറുപ്പ്യ കൂടി കൊന്തലേന്നു എടുത്തോട്ത്തു… ഓറ് അതും മാങ്ങിപ്പോയി..
ഇതുകേട്ടപ്പം കുഞ്ചിരിയേട്ടത്തി പറഞ്ഞു ദേവൂട്ടീ എന്നാപ്പിന്നെ… ഞ്ഞി, അതു പുളീം മൊളോ ഇട്ടോ …?
എരു ഇച്ചിരി കൂടിയാലും… പുളി തീരെ കുറക്കണ്ടാ കേട്ടോ ?…. കൊറച്ചു വെളിച്ചെണ്ണ നല്ലോണം ഉറ്റിക്കണേ… അല്ലങ്കിൽ മോള്ന്റെ കുത്തല് ഉണ്ടാഉം..
ശരി യമ്മേ ?
ദേവൂട്ടി ചട്ടീമ്മൽ അരിവാള് അണയ്ക്കുന്ന ഒച്ചയും, ഇതുകേട്ട് വന്ന പൂച്ചേന്റെ കരച്ചലും, പൂച്ചേന, പോ പൂച്ചേ എന്ന് ദേവൂട്ടി പറയുന്നതും, കുഞ്ചിരിയമ്മ കേൾക്കുന്നുണ്ട് …
അത് രണ്ടു മൂന്നു തവണ ആവർത്തിച്ചപ്പോൾ കുഞ്ചിരിയമ്മ ദേവൂട്ടിനോട് പറഞ്ഞു, ഞ്ഞി ഒരു കഷ്ണം അയിന് കൊടുത്തപ്പാ …
കൊട്ത്തിനമ്മെ .. തലയൊന്നും മേണ്ട അയിന് …, അയിന്, കഷ്ണ്ണം തന്നെ മേണം.
പൂച്ചക്കുണ്ടോ മീന്റെ വില തിരിഞ്ഞിനു അയിന്റവിചാരം പഴയതു പോലെതന്നെന്നാ. …
എന്നിട്ടു കുഞ്ചിരിയമ്മ വിളിച്ചു,
സുനിതേ… മോളെ സുനീ… തെ , ഏടപ്പോയോളീ പെണ്ണ് ഈ സന്ധ്യാസമയത്തു?
… കുട്ട്യേൾക്കെല്ലാം ഇപ്പം ദൈവ വിചാരവും ഇല്ലാണ്ടായിന് , കയ്യീ പിടിക്കുന്ന ഫോണുകൂടി ആയപ്പം പിന്നെ ഒന്നും മേണ്ട …
എപ്പ നോക്കിയാലും അതുമ്മതന്നെയുണ്ടാവും , ഈറ്റയേള കണ്ണെന്തിന് കൊള്ളും?… ഇങ്ങനെ കുത്തിയാൽ അത് പൊട്ടിപ്പോഊല്ലപ്പാ; ?
രണ്ടു മൂന്നു തവണ വിളിച്ചിട്ടും സുനിത വിളി കേൾക്കാത്തപ്പോൾ?
കുഞ്ചിരിയേട്ടത്തിക്കു 98 കഴിഞ്ഞെങ്കിലും ഇപ്പോഴും നല്ല ആരോഗ്യമാ ….
അൽപ്പം കൂനും, കാഴ്ച്ചക്കുറവും ഉണ്ടെന്നെതൊഴിച്ചാൽ എല്ലാം നല്ല ഓർമ്മയുണ്ട്..
സ്വന്തമായി എല്ലാകാര്യവും ചെയ്യും ..
പഴയ എട്ടാം ക്ലാസ്സു പാസായതാ, ഫ്രഞ്ചുസ്കൂളിലാ പഠിച്ചത്. ഫ്രഞ്ച് നല്ലോണം പറയും. അൽപ്പ സ്വൽപ്പം ഇംഗ്ളീഷും പറയും. കുഞ്ചിരിയേട്ടത്തി.
98 കഴിഞ്ഞ കുഞ്ചിരിയമ്മ കൃഷ്ണാന്ന് വിളിച്ചു മെല്ലെ എഴുന്നേറ്റു. കൂനിക്കൊണ്ടു കൈ ഊരക്ക് താങ്ങി അടുക്കളയിൽ പോയി, അടുപ്പും തണേമ്മന്നു വെളിച്ചെണ്ണേന്റ കുപ്പിയെടുത്തു കോർക്ക് എടുത്തു മാറ്റി വെളിച്ചെണ്ണ വിളക്കിൽ ഒഴിച്ച്,…. തിരി നിറഞ്ഞു കത്താൻ തുടങ്ങി …
എന്നിട്ട് കൈമ്മേലായ വിളിച്ചെണ്ണ തലയിൽ തേച്ചിട്ടു വെളിച്ചെണ്ണ കുപ്പി കോർക്കിട്ടു മൂടി പായിന്റടുത്തുവെച്ചു..
കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ …മാധവാ…രക്ഷിക്കണേ പടച്ചോനേ..
എന്നിട്ട് ആത്മഗതമെന്നോണം പറയാൻ തുടങ്ങി ഞമ്മടെ മാധവന്റെ ജെന്നോസം അല്ലൊളീ നാളെ ..?.
ആരുടെയും ഒച്ചയും ബിളിയും ഒന്നും കേൾക്കുന്നില്ലല്ലോ?… ഇനി നാളെയെല്ലൊളീ …
സംശയത്തോടെ കുഞ്ചിരിയേട്ടത്തി ചുമരിൽ തൂക്കിയിട്ട കലണ്ടറിൽ നോക്കി, ശരിയാണ് നാളെത്തന്നെ … ഓറെ എല്ലാരും മറന്നൂന്ന തോന്നുന്ന്.
പതിയെ കൈ മുട്ടുമ്മൽ ഊന്നി കുഞ്ചിരിയേട്ടത്തി പായിൽ കാലും നീട്ടിയിരുന്നു…
തന്റെ പഴയകാലത്തിലേക്കുഎത്തി മാധവനെ ഓർത്തു …
മുഖം ശരിക്കും ഓർക്കുന്നു … മാധവൻ പാരീസിലേക്കു പോവുമ്പോൾ കുഞ്ചിരിയേട്ടത്തിക്ക് 10 വയസ്സായിട്ടുണ്ടാവും
…. എങ്കിലും എല്ലാം ഓർമ്മയുണ്ട് … കാള്സറായിയും ഒക്കെ ഇട്ടിട്ടു കാണാൻ നല്ല ചേലായിരുന്നു ….മാധവനെ?
എങ്ങനെയിരുന്ന ആളായിരുന്നു, അങ്ങ് പാരീസിൽ പഠിക്കാൻ പോയതല്ലേ? … പിന്നെ ഓർക്കു തിരിച്ചുവരാൻ പറ്റീല്ലല്ലോ മുത്തപ്പാ..
എങ്ങനെയാ…. പറ്റുഅ, ഓർക്കു.. കണ്ടക ശനിയല്ലേ …കണ്ടക ശനി… കണ്ടക ശനി കൊണ്ടേ പോഊന്നല്ലേ?… എല്ലാം വിധി…
പിന്നെ ആത്മ ഗതമെന്നോണം പറഞ്ഞു ഓരോ കുരുത്തക്കേടൊപ്പിച്ചിട്ട് ഓന്റെ.. ജീവനും കൊണ്ടൊരു പോയി…… പഠിക്കാൻ പോയാൽ കുട്ടിഏള് പഠിക്കണം, വേറെ കുലുമാല്ന്പോയ്യാൽ ഇങ്ങനെയല്ലേ ഉണ്ടാവുക?
ഇത് കേട്ടുകൊണ്ടാണ് സുനിത വരുന്നത്..
സുനിത.. വല്ല്യമ്മയോട് ചോദിച്ചു ആരുടെ ജീവനാ പോയത് വല്ല്യമ്മേ? … (സുനിത വല്യമ്മയുടെ മോളുടെ മോളാ) ദേവൂട്ടിയുടെ..
ഒന്നും പറയണ്ടോളെ.. അത് നമ്മുടെ മ്ച്ചിലോട്ട് ഗോയിന്നന്റെ മോൻ മാധവന്റെ കാര്യാ മോളെ….
മാധവേട്ടന് എന്താ പറ്റിയത് വല്യമ്മേ ? അത് കൊറേ പറയേനുണ്ട് ….
ഓനെ നാസി പട്ടാളക്കാർ വെടിവെച്ചു കൊന്നതാ മോളെ … ഓലൊന്നും ഗുണം പിടിക്കില്ല.. ഓന കൊന്നിട്ടിപ്പം ഓർക്കു എന്താ കിട്ടിയതു… ?
നാസി പട്ടാളക്കാരാ; ഓരു ആരാ വല്ല്യമ്മേ? എന്തിനാ വല്യമ്മേ മാധവേട്ടനെ വെടിവെച്ചു കൊന്നത് ?
അത് വലിയ കഥയാ മോളെ ….
ആന്തു കഥയാ വല്യമ്മേ?
കുഞ്ചിരിയമ്മ അടുത്തുള്ള വെത്തില ചെല്ലം എടുത്തു, മുറുക്കാനുള്ള വെത്തില എടുത്തു മൂക്ക് മുറിച്ചു, തെറ്റം അൽപ്പം പൊട്ടിച്ചു ചെന്നിയിൽ ഒട്ടിച്ചു, ചെറിയ അളു തുറന്നു വാസന ചുണ്ണാമ്പു എടുത്തു, നടുവിരൽ കൊണ്ട് തോണ്ടി , ചൂണ്ടു വിരൽ കൊണ്ട് വെത്തില ഞരമ്പ് പരണ്ടി പോക്കി, നൂറ് തേച്ചു അടക്കക്ഷ്ണവും വെച്ച് ചുരുട്ടി… പിടിച്ചിട്ടു പറഞ്ഞു… മോളെ ആ ഉരലിങ്ങെടുക്ക് ,
സുനിത അടുത്തിരുന്ന മരം കൊണ്ട് കൊത്തിയുണ്ടാക്കിയ ചെറിയ ഉരലെടുത്തു വല്ല്യമ്മയ്ക്കു കൊടുത്തു … അതിൽ തന്നെ ചെറിയ ഇരുമ്പുലക്കയും ഉണ്ടായിരുന്നു ..
അവർ തന്റെ കയ്യിൽ ചുരുട്ടിപിടിച്ച വെത്തില ഉരലിലിട്ടു നീട്ടിവെച്ച കാല് പിണച്ചുവെച്ചു ഇരുമ്പുലക്ക കൊണ്ട് ഇടിക്കാൻ തുട്ങ്ങി .
പച്ച വെത്തില കെട്ടു ഏതാണ്ട് ഒരു ചമ്മന്തി പാകത്തിൽ ചുവന്നു വന്നപ്പോൾ? കുഞ്ചിരിയേട്ടത്തി ഉരലെടുത്തു ഇടത്തെ ഉള്ളം കൈയ്യിലേക്കിട്ടു. കയ്യിൽ വീണ വെത്തില ചമ്മന്തി അപ്പാടെ വായിൽ ഇട്ടു, കുറച്ചു പുകയിലും മുറിച്ചു വായിൽ വെച്ച് – ചവച്ചു കൊണ്ട് മാധവന്റെ കഥ പറയാൻ തുടങ്ങി ….
മ്ച്ചിലോട്ട്…. അത് മോളെ… ഞമ്മളെ മു്ച്ചിലോട്ടു മാധവൻ …..
വല്യമ്മേ മുച്ചിലോട്ടു എന്ന് പറയുന്നത് വാണിയന്മാരുടെ ദേവിയല്ലേ …?
അത് മുച്ചിലോട്ടു ഭഗവതി, അത് വേറെയാ മോളെ, ഇത് മ്ച്ചിലോട്ട്; മാധവന്റെ മയ്യേല വീട്ടു പേരാ.. മ്ച്ചിലോട്ട്..
ഇനിക്ക് അറിഞ്ഞൂടെ ഞമ്മളെ മൂന്നൻ ഡോക്ടറുടെ ‘അമ്മ ഇത് മ്ച്ചിലോട്ട്.. അല്ലല്ല പെരുന്തോടി മാതൂന്റെ മോൻ മാധവൻ … ഓൻ തീയ്യനാ ഓന്റെ കഥയാ …
എന്നിട്ടു മാധവന്റെ ചരിത്രം പറയാൻ തുടങ്ങി ….
പ്രേമിയും, ലീലയും, സുരേഷും കൂടെ… ക്കൂടി വല്യമ്മപറയുന്ന കഥ കേൾക്കാൻ ..
മക്കളേ അത് വലിയ കഥയാ.., വല്യമ്മയോട് തന്നെ കൊറേ കാര്യം മറന്നുപോയി .. എന്നിട്ടു സുരേഷ്നോടായി ചോദിച്ചു?
ഇന്നലെ ഞ്ഞി എല്ലടാ പറഞ്ഞേ… ചൂടികോട്ടേമ്മലെ ബാബു പറഞ്ഞിനു ചോന്ന കടുക്കനിട്ട ആരോ മാധവനെ പറ്റി എഴുതീനെന്നോ, പറഞ്ഞനെന്നോ? പറഞ്ഞെ.. സുരേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു ഓ അതാ… അത് ഓറ് ഒരു പുസ്തകം അച്ചടിക്കുന്നുണ്ട് അയിന്റെ പേരപ്പാ ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ എന്നത് , അല്ലാണ്ട് അതു ആളൊന്നും അല്ല …. ആയേ അങ്ങനെയാ. ആ പുസ്തകത്തിലൂടെ കൊറേ കഥയും, കവിതയും എഴുതീട്ടുണ്ടുന്ന്? നല്ല രസോണ്ട് വായിക്കാനെന്നു…? പുസ്തകത്തിൽ കൊറേ കഥയുണ്ടാവും വല്ല്യമ്മേ … ആ കഥ ഇപ്പ ഓറ് ബ്ലോഗിൽ എഴുതുന്നുണ്ട് അതാ പറഞ്ഞെ..
അതില് മാധവന്റെ കഥയും പാട്ടൊക്കെ എഴുതീട്ടുണ്ടു പോലും!
ബ്ലോഗോ – ക്ലൂഗോ എനിക്ക് ഇങ്ങളുടെ ഈ പരിപാടി ഒന്നും അറിഞ്ഞൂടെ …
ഇങ്ങളെടുത്തല്ലേ ഫോണൊക്കെയുള്ളതു? മോളെ ഞീ ഒന്ന് അത് വായിച്ചേ … ആയിന്റാത്തു എന്തിങ്കിലും സംശയമുണ്ടെങ്കിൽ ഞാൻ പറയാം..
ഓൻ നല്ലോണം മയ്യേല കാര്യം എഴുതുന്നുണ്ട്ന്നു അങ്ങാട്ടേലെ റീത്തയും പറേന്നുണ്ടെന്നും …
എനിക്ക്… ഇപ്പളത്തെ ഈ കുന്ത്രണ്ടോന്നും അറിഞ്ഞൂടെ..
പ്രേമി ഫോണെടുത്തു രണ്ടു കൈവിരലുകളും കൊണ്ട് ഫോണിൻമേൽ കുത്തിനോക്കീട്ടു പറഞ്ഞു…?
കിട്ടി… വല്യമ്മേ.. കിട്ടി, ഇത് കൊറെയുണ്ടല്ലോ വായിക്കാൻ… എന്നിട്ടു വായിച്ചു തുടങ്ങി..
ജൂലായ് – 7 -1914 ൽ മയ്യഴിയിലാണ് മാധവൻ ജനിച്ചത്. മയ്യഴിയിലെ തീയ്യ കുടുംബത്തിൽ ജനിച്ച മാധവന്റെ മാതാപിതാക്കൾക്ക് 5 മക്കളാണു. രേവതി (മാധവന്റെ മൂത്ത സഹോദരി), പിന്നെ ആൺമക്കളായ കൃഷ്ണൻ, മാധവൻ, ഭരതൻ, മുകുന്ദൻ….
പ്രേമി പറഞ്ഞു, ഒരു പഴയ ഫോട്ടോ ഉണ്ട് വല്ല്യമ്മേ
വല്യമ്മ…. ഏട്ത്തൂ… ഞ്ഞി കാണിച്ചാ… ഞാൻ നോക്കട്ടെ? എന്നിട്ടു ഫോട്ടോനോക്കി പറഞ്ഞു…
ഇടത്തെ തെറ്റക്കിരിക്കുന്ന ഗോയിന്നേട്ടന്റെ കെട്ട്യോള് മാതൂന്റെ ‘അമ്മ, പേരെന്നേനപ്പ … പിന്നെ ഓർത്തു പറഞ്ഞു മൃജാക്ഷിന്നാണ്ന്നു തോന്നുന്നു… നടുക്കുള്ള കുട്ടി അത് നമ്മളെ മൂന്നനാ…. പിന്നെ ഗോയിന്നേട്ടൻ. ബയ്യപ്പറം നിക്കുന്ന ഭരതനും കൃഷ്ണനും പിന്നെ മാധവനും …
ഇടയ്ക്കു വല്ല്യമ്മ കയറിപ്പറഞ്ഞു … ശരിയാ ശരിയാ ഗോയിന്നൻച്ചന് അഞ്ചു മക്കളാ .. മാധവന്റെ അനിയനാ മൂന്നൻ ഡോക്ടർ. എന്ത് നല്ല ഡോക്ടരേനും … ഞാനെപ്പ പോയാലും കണാരേട്ടന്റെ വിശേഷം ചോദിക്കും? ഡോക്ടറു നല്ല കൈപ്പുണ്യമുള്ള ഡോക്ടറാ…
അന്നത്തെ ഡോക്ടർമാരല്ലാം എന്ത് നല്ല ഡോക്ടർമാരേനും.. വാസു ഡോക്ടറും, മൂന്നൻ ഡോക്ടറും, രാമകൃഷ്ണൻ ഡോക്ടറും… ങാ അതെല്ലാം ഒരു കാലം…
ഭരതൻ പോലീസിൽ ചേർന്ന് , രേവതി കല്ലാട്ട് ആനന്ദേട്ടനെ മംഗലം കയിച്ചു ഏതോ കാപ്പിരിന്റെ നാട്ടിൽ പോയി … ആടെ ടീച്ചറ് പണിയെനും പോലും.. കൃഷ്ണനെന്തേനോളി ചെയ്യുന്നേ ഓർമ്മകിട്ടുന്നില്ല… കൊല്ലം എത്രയായി… ഓലെയെല്ലാം കണ്ടിട്ട് … ഓലെല്ലാം ചത്തുംപോയില്ലേ…..
ഇല്ല വല്ല്യമ്മേ ഇത് കണ്ടാ ഫോട്ടോണ്ട് …. നോക്കട്ടെ … തെറ്റക്കു നിക്കുന്ന മൂന്നൻ ഡോക്ടറു , അടുത്തു നിക്കുന്ന ഒറുടെ ഭാര്യ , പിന്നെ ഗോയിന്നേട്ടന്റെ ഒരേയൊരു മോള് രേവതി എന്ത് നല്ല തങ്കപ്പെട്ട മോളെനും , അപ്പറത്തുള്ളത് ജാനുട്ടീച്ചറു , പിന്നെ കൃഷ്ണന്റെ ഭാര്യ മാളു തൊട്ടുള്ളത് കൃഷ്ണനും… മുമ്പിലുള്ള കുട്ട്യേള് കൃഷ്ണന്റെ രണ്ടു മക്കളാ, ചിത്രയും ; സുചേതയും.
ഏതാ വല്ല്യമ്മേ സുചേത?. വല്ല്യകുട്ടി സുചേത.
ആ ബയീല് നിക്കുന്ന കുട്ടിയേതാ …?.
അത്…. അത് …. ഇനിക്കറിഞ്ഞുടെ … . മൂന്നൻ ഡോക്ടറുടെ മംഗലത്തിന്റെ സമയത്താറ്റം എടുത്ത പോട്ടോആ. അന്നേരം പറേന്നുണ്ടെന്നും മൂന്നൻ ഡോക്ടറൊപ്പം പുതുച്ചേരിന്നു ആരോ…വന്നിനെന്നു ചെലപ്പം ഓനായിരിക്കും
ഇത് പറയുന്നതിനിടയിൽ സുനിത പറഞ്ഞു വല്ല്യമ്മക്ക് എല്ലാം നല്ലോണം ഓർമ്മേണ്ടല്ലോ ?
മറക്കാമ്പറ്റുഓ ഓലേല്ലാം….
സുരേഷ് പറഞ്ഞു ഇങ്ങനെ ഇടയ്ക്കുടയ്ക്കു കേറിപ്പറഞ്ഞാൽ കഥ വായിച്ചു തീരൂല്ലേ … ഇടയ്ക്കു കയറി പറഞ്ഞാൽ ഈ വായിച്ചുകേൾക്കുന്നേന്റ് രസം പോവും…….
ശെരി മോളെ ….മോള് വായിക്കു.. വായിക്കു…
പ്രേമി വീണ്ടും താളത്തിൽ വായിക്കാൻ തുടങ്ങി..
മാധവൻ മാഹിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പോണ്ടിച്ചേരിയിലാണ് പഠിച്ചത്.
വല്ല്യമ്മ വീണ്ടും ……. മാഹീല് പഠിക്കുമ്പം ഗാന്ധിജി മാഹീല് വന്നിനേനും, പുത്തലത്താ മീറ്റിങ്, ഞാനന്നു ചെറിയ കുട്ടിയേനും. ഗാന്ധിജീന കാണണം എന്നുപറഞ്ഞു ഞാൻ കൊറേ കരഞ്ഞു…. ആരും എന്നെ കൊണ്ടോയില്ല , കൊണ്ടോയിരുന്നേൽ എനിക്കും കാണേനും ഗാന്ധിജീന…. മാധവൻ ഗാന്ധിജി ഉണ്ടാക്കിയ ഏതോ കൂട്ടരോടൊപ്പം കൂടി. ഏന്തുന്നപ്പ അയിന്റെ പേര് മൂത്ത ലീഗ് ഓ എന്തോ പറേന്നുണ്ടെന്നും …
സുനിത പറഞ്ഞു മൂത്ത ലീഗല്ല വല്യമ്മേ യൂത്തു ലീഗ് …
ആ അത്എന്നെ…. അത്എന്നെ, ഓലപ്പരം കൂടീറ്റ് എന്തെല്ലോ ചെയിതിനു. പിന്നെയാ ഓറു പുതുശ്ശേരിയിലേക്കു പോയത് ..
പോണ്ടിച്ചേരിയിലെ പഠന സമയത്ത് ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഹരിജൻ സേവക് സംഘത്തിലും (ഹരിജൻ സർവീസ് അസോസിയേഷൻ) മാധവൻ സേവനം അനുഷ്ഠിച്ചിരുന്നു.
അദ്ദേഹത്തിന്റെ പോണ്ടിച്ചേരിയിലെ പഠനകാലഘട്ടത്തിൽ ഇന്ത്യയിലെ അയിത്ത ജാതിക്കാരായി മാറ്റി നിർത്തപ്പെട്ടവരുടെ കുട്ടികളെ പഠിപ്പിക്കുകയും, അവരുടെ ഉന്നമനത്തി നായുള്ള സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു മാധവൻ.
ങ്ങാ … ശരിയാ ശരിയാ അതും കേട്ടിനു … എന്നിട്ടു എന്തോ പറയാൻ തുടങ്ങി…. ഉടനെ സുനിത …. വല്ല്യ…..മ്മേ … ഓ ഇല്ല മോള് വായിക്കു…
വല്ല്യമ്മേ ഈ മാനവ സേവ മാധവ സേവ എന്ന് പറയുന്നത് ഈ മാധവേട്ടൻ ചെയ്ത സേവയാണോ വല്ല്യമ്മേ ?
സുനിതേന്റ് സംശയമാ …. പ്രേമി സുനിതേന ഒന്ന് നോക്കി
വല്ല്യമ്മ പറഞ്ഞു അല്ല മോളെ എന്നാൽ ഏതാണ്ട് അതുപോലെത്തന്നെ … സാധുക്കളെ സഹായിക്കുന്നത് ഞമ്മുടെ ഔദാര്യമൊന്നുമല്ല മോളെ …മറിച്ച് നമ്മെ ധനികരാക്കി നിർത്തി സാധുക്കളെ സഹായിക്കാന് ഈശ്വരന് അവസരം തരുന്നതാ … ഓരോ സാധുജന സേവയും ദാനകർമ്മവും നമുക്ക് നല്കുന്നത് അളവറ്റ ഈശ്വര കടാക്ഷമാണ് …. അതാ നമുക്ക് ഗാന്ധിജി കാണിച്ചു തന്നത് അതു മാധവനും ചെയ്തു … പ്രേമി വീണ്ടും വായിച്ചു തുടങ്ങി…
മയ്യഴിയിൽ ഫ്രഞ്ച് അധിനിവേശം ആരംഭിച്ചത് 1720 കളിലായിരുന്നു. അതോടെ മയ്യഴിയെ ഫ്രഞ്ച് ഇന്ത്യയിലെ ഒരു പ്രദേശമായും, ഫ്രഞ്ച് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായി അറിയപ്പെട്ടു തുടങ്ങി. അക്കാലത്ത് ഫ്രഞ്ച് ഇന്ത്യയിൽ ജനിച്ചവരെ ഫ്രഞ്ച് പൗരന്മാരായി കണക്കാക്കിയിരുന്നു. അങ്ങനെയാണ് മാധവൻ ഫ്രഞ്ച് പൗരനാവുന്നതു.
വീണ്ടും സംശയം സുരേഷ്ന് …. പിന്നെന്താ വല്ല്യമ്മ…. ഫ്രഞ്ച് കാരിയാവാത്തതു ? വല്ല്യമ്മ ഒന്ന് പരുങ്ങി, ചിലപ്പം തോന്നും മോനെ അങ്ങനെ ചെയ്താ മതിയേനുംന്നു….?
ഒന്നുല്ലേ 60 വയസ്സ് കഴിഞ്ഞാൽ പെൻഷൻ കിട്ടുഏനും…. അന്ന് കണാരേട്ടൻ സമ്മതിച്ചില്ല ഓറേ ആരോ പറഞ്ഞു പേടിപ്പിച്ചതാ … അതാ ഒറു എടുക്കാണ്ടായെ… അന്ന് ഓറു ഏട്ത്തിനേൽ ഇങ്ങക്കെല്ലാം ഫ്രഞ്ച് കാരാവേനും ….
മൂന്നു കുട്ടിയേളും കൂടി ചോദിച്ചു വല്യമ്മ ഫ്രഞ്ച് സ്കൂളിലല്ലേ പഠിച്ചത് ?
ആ മോളെ …
വല്യമ്മയ്ക്കു ഫ്രഞ്ചറിയാവോ ….?
ഹ….ഹ….ഹ .. സെ…. ബിഎന്സാ ? ഴവേ.. ഫെ… ലവിയേയ്… യൂത്തിയേം…ക്ലാസ്സ്… ഴ് പ്… പർളേ… എംപ്… ധാങ്ക്ളെ… സി.. ഴ്.. നവേപാ…. മറിയേ… ആവേക്… കാണാരേട്ടൻ,… മുഅ…. ഒസ്സി…. ഴൊറേ… പസ്സേ…. ല്ബ്രെവേ… എ… ല്.. ബക്കലൊറെഅ… കോമ്മ്… മാധവൻ….
വല്ല്യമ്മ ഇത് പറയുബം കുട്ട്യേളെല്ലാം മുഖത്തോട് മുഖം നോക്കി കണ്ണും തള്ളി നിൽക്കുന്നു …. എന്നിട്ടു പറഞ്ഞു വേണ്ട വല്യമ്മ മലയാളം പറഞ്ഞാമതി ഞമ്മക്കൊന്നും മനസ്സിലായിട്ടില്ല …
പിന്നെ വല്ല്യമ്മ പറഞ്ഞത് മുഴുവൻ വീണ്ടും മലയാളത്തിൽ പറഞ്ഞുകൊടുത്തു …
ഹ….ഹ….ഹ.. നല്ല കാര്യം? ഞാൻ പഴയ എട്ടാം ക്ളസ്സാ …. എട്ടാം ക്ളസ്സ്.. കൊറച്ചു ഇംഗ്ളീഷും പറയും … ഞാനും മാധവനെ പ്പോലെ ബ്രവേയും… ബാക്ളോറിയും എല്ലം പാസ്സാഉഏനും അപ്പളക്കല്ലെ കണാരേട്ടനുമായി മംഗലം കയിച്ചേ ….
എന്നിട്ടു കുഞ്ചിരിയേട്ടത്തിയുടെ മംഗലക്കാര്യം പറയാൻ തുടങ്ങി …
കാണാരേട്ടൻ എത്തെ…. ബോ… എ ഫോർ… ഇലവേ… ലേസ്യ്…. ഷത്തെൻ…, ലേ… ഷ്വ്… ബുക്ലെ… എ… ദേ… മെൻ… ബിൻ… മ്യുസ്ക്ലെ… കൊമ്… ലേസെത്രാൻഴെ…. തൂത്ത്… ലേ… ഫീയ്യ്… അവേ… ആംവീ…. ദ്ല്യു….
വല്ല്യമ്മേ …. മലയാളം
കണാരേട്ടൻ നല്ല മൊഞ്ചനേനും കാണുഏൻ … നല്ല വെളുത്തു ശരീരം, മാറും നല്ല മസ്സിലുള്ള കയ്യും, സായിപ്പിന്റോട്ടു പൂച്ചക്കണ്ണും, ചുരുളൻ മുടിയും, നല്ല സുന്ദരക്കുട്ടൻ ആരും നോക്കിപ്പോകും.
അപ്പം ഇങ്ങള് ലെപ്പേനും ? സുനിത.. ഇത് കേട്ടപ്പം കുട്ട്യേളെല്ലാം ചിരിച്ചു…
എണെ …. എണെ മേണ്ടേ …. പിള്ളേര് മുട്ടേന്നു വിരിഞ്ഞിട്ടില്ല ഓരോ ചോദ്യങ്ങൾ ചോയിക്കുന്നു എന്നിട്ടൊർത്തൊരു ചിരി ചിരിച്ചു ആ കഥ പറയാൻ തുടങ്ങി.
ഞ്ഞി കേക്കണം, കണാരേട്ടനും കണ്ണൻച്ഛനും കൂടി ഇവിടെ തെങ്ങു കെട്ടാൻ വന്നതാ …
വലിയ കമ്പ കയറും, കപ്പിയും, വടിയും കംബിഒക്കെയായി ഓല് രണ്ടാളും വന്നു .
കണ്ണൻച്ഛൻ കമ്പിന്റെ തെറ്റം പിടിച്ചു തെങ്ങുമ്മൽക്കേറി, മണ്ടേന്റടുത്തു ചുറ്റി കെട്ടി എന്നിട്ടു ?
നിലത്തു നിക്ക്ന്ന കണാരേട്ടനോട് പറഞ്ഞു കമ്പി വലിക്കടാന്നു . കണാരേട്ടൻ കമ്പി വലിച്ചു മാവുമ്മൽ ചുറ്റി പിടിച്ചപ്പം കണ്ണൻച്ചൻ കീയാൻ തൊടങ്ങി.. ഓറു തെങ്ങുമ്മന്നു കീയുമ്പം ഏട്ന്നാന്നറീല്ല മോളെ ഒരു പരുന്തു പറന്നു വന്നു കണ്ണൻച്ചന്റെ തലക്കെട്ടുംകൊണ്ട് പോയി
ഇത് തടുക്കാനുള്ള ബേജാറില് കണ്ണൻച്ചന്റെ കൾസെന്റെ കെട്ടഴിഞ്ഞു തളപോലെ കാലുമ്മല് തങ്ങി ഒരു കോണോം മാത്രമുണ്ട് …
ഞാൻ ഉച്ചത്തില് ചിരിച്ചു . അന്നേരഉണ്ട് കണാരേട്ടൻ എന്നെ നോക്കുന്നു..
കണ്ണൻച്ചന് ദേഷ്യം വന്നിട്ട് കണാരേട്ടനെ ചീത്തപറഞ്ഞു ഞ്ഞി ഏടിയാ നോക്കുന്ന *നായിന്റെ മോനെ കമ്പി ചുറ്റിപ്പിടിക്കടാന്ന് ..
കണ്ണൻച്ഛന് മനസ്സിലായി ഓയൻ എന്നെ നോക്കി ലൈനടിക്കുന്നാന്നു.
കൊറച്ചു കൈഞ്ഞേരം കണാരേട്ടൻ വെള്ളത്തിന് ചോയിച്ചു? ഞാൻ ബേം ആത്തു പോയി കഞ്ഞീമ്പള്ളം കൊണ്ട് വന്നു കണാരേട്ടന് കൊടുത്തു.
കണാരേട്ടൻ ബെള്ളം വാങ്ങുമ്പം എന്നെ നോക്കി ചിരിച്ചു, എന്റെ വെരളില് പിടിച്ചതോ തട്ടിയതോ പിടിച്ചതു പോലെയുണ്ടെന്നും ആർക്കറിയാം?
അന്നേരം കണ്ണൻച്ചൻ ചോയിച്ചു ആന്താടീ എനിക്കില്ലേ വെള്ളം …?
ഞാൻ പറഞ്ഞു ബെള്ളത്തിന് ഇങ്ങള് ചോയിച്ചിനാ …
എടീ പോത്തേ വെള്ളത്തിന് ചോയിക്കണാ? ഇനിക്കറിഞ്ഞൂടെ രണ്ടാളുണ്ടെന്നു …?
ഞാൻ വേഗം ഓടിപ്പോയി ബെള്ളോംകൊണ്ടു വരുമ്പം കണാരേട്ടൻ വീണ്ടും ബെള്ളത്തിനു കൈ നീട്ടി .
ഞാൻപറഞ്ഞു ഇത് കണ്ണൻച്ചനാന്നു. അന്നേരം കണാരേട്ടൻ പറഞ്ഞു ഞ്ഞി തന്ന വെള്ളം ഞാൻ കണ്ണൻച്ചനു കൊടുത്തു ഞ്ഞി ഇതിങ്ങു താന്നു ..
മൂപ്പര പരിപാടി എനിക്ക് മനസ്സിലായി ഞാനപ്പാട് ബെള്ളം നിലത്തുവെച്ചു, നോക്കുമ്പം ഓറു എന്നെ നോക്കി വീണ്ടും ഒരു ചിരി, ഞാൻ ബെല്ലാണ്ടായിപ്പോയി നാണം വന്നിട്ട് അത്തേക്കു പാഞ്ഞുപോയി.
അന്നേരംണ്ടു കണ്ണൻച്ചൻ മൂപ്പര വിളിക്കുന്നു .. ഞ്ഞി എന്താടാ കുന്തംപോലെ ആട നിക്കുന്നെ, വേഗം പണി തീർത്തിട്ട് പോണം സുബറേ…..
ഞാൻ ജനേലേക്കൂടി നോക്കുമ്പം ഓല് രണ്ടാളും കമ്പി വലിക്കുന്നു. അങ്ങനെ തെങ്ങു കേട്ടീട്ടു രണ്ടാളും പോയി.. പിന്നെ ഒന്ന് രണ്ടു തവണ ഓറെന്നെ കണ്ടിനു.
ഒരൂസം കാണാ കണ്ണൻച്ഛനും, ഗോപാലേട്ടനും കൂടി അമ്മേന്റെടുത്തു വന്നു പറഞ്ഞു ഞമ്മള് കുഞ്ചിരീനെ പെണ്ണ് കാണാൻ വന്നതാ, ഇമ്മള കണാരനാ ചെക്കൻന്ന്?
കേട്ടപ്പം ഞാൻ അകെ നാണിച്ചുപോയി, എനിക്കന്നു 15 തികഞ്ഞിട്ടില്ല …
പിന്നെ എല്ലാം പെട്ടെന്നെനു അങ്ങനെ എന്റെ മങ്ങലോം കയിഞ്ഞു …
കുട്ട്യേളെല്ലാം മുഖത്തോട് മുഖം നോക്കി ഒന്നും മനസ്സിലാവുന്നില്ല …. പ്രേമി തുടർന്ന് വായിക്കാൻ തുടങ്ങി..
അച്ഛൻ മിച്ചിലോട്ടു കുമാരൻ (ഗോവിന്ദൻ) പുതുച്ചേരിയിലെ ഒരു ഫ്രഞ്ച് സ്കൂളിലെ അദ്ധ്യാപകനായി ജോലിചെയ്തു വരുകയായിരുന്നു. മിച്ചിലോട്ടു മാധവൻ പോണ്ടിച്ചേരിയിൽ പഠിച്ചുകൊണ്ടിരിക്കെ അമ്മ പെരുന്തൊടി മാതു എന്ന് വിളിക്കുന്ന കല്ല്യാണി അന്തരിച്ചു., (മാധവന് അന്ന് പത്തുവയസ്സു) അതിനു ശേഷം മാധവന്റെ കുടുംബത്തിന്റെ താമസം മയ്യഴിയിലേക്കു മാറ്റി. അവിടെനിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കിയതിനു ശേഷം, മാധവൻ വീണ്ടും ഫ്രഞ്ച് പഠനത്തിനായി പുതുച്ചേരി യിലേക്ക് പോയി. ഫ്രഞ്ച് പഠനം തുടരുകയും അവിടെ നിന്നും ബക്ളോറി പരീക്ഷ പാസ്സാവുകയും ചെയ്തു.
മാധവന് ഇഞ്ചിനീയറിങ് കണക്കു വിഷയങ്ങളിൽ താല്പര്യമുള്ളതുകൊണ്ടു അതിലായി ശ്രദ്ധ. അന്വേഷണത്തിൽ ഫ്രാൻസിലെ സോർബോൺ സർവകലാശാല ആ കാലങ്ങളിലെ അറിയപ്പെടുന്ന യൂണിവേഴ്സിറ്റി ആണെന്ന് മനസിലാക്കിയ മാധവൻ അവിടെ പഠനം തുടരാൻ തീരുമാനിക്കുകയും അതിനായി ഫ്രാൻസിലേക്ക് പോകുകയും ചെയ്തു.
സോർബോൺ സർവകലാശാലയിൽ (ഫാക്വാലിറ്റി ദ് സയൻസ്) വിദ്യാർത്ഥിയായിട്ടായിരുന്നു അദ്ദേഹം ചേർന്നത്. പഠനത്തോടൊപ്പം ആർക്കൈവ്സ് നാഷണൽസിൽ ജോലി ചെയ്തു കൊണ്ടായിരുന്നു മാധവൻ തന്റെ വിദ്യാഭ്യാസ ചിലവിനു പണം കണ്ടെത്തിയത്. സഹോദരി രേവതിയും സഹായത്തിനു ഉണ്ടെന്നും….
ഇടയ്ക്കു കുഞ്ചിരിയേട്ടത്തി പറഞ്ഞു ഇതൊന്നും എനിക്കറീല്ല, ഞാൻ ഒരോലത്തര് പറേന്ന കേട്ടിനു.
തന്റെ പഠിപ്പും ജോലിയും ഒരുമിച്ചു പുരോഗമിക്കവേ മാധവൻ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയായ “പാർട്ടി കമ്മ്യൂണിസത്തേഫ്രാൻസിസ്“ (പി. സി.എഫി. ലെ അംഗമായി ചേരുകയും., മാധവന്റ അതീവ ബുദ്ധിശാലിത്തരവും, അദ്ദേഹത്തിന്റെ നേതൃപാഠവും, ധൈര്യവും, ഏതുകാര്യത്തിനും മുന്നിട്ടു ഇറങ്ങി പ്രവർത്തിക്കുന്ന സ്വഭാവവും അദ്ദേഹത്തെ സംഘടനയുടെ നേതൃത്ത്വ നിരയിലേക്കെത്തിച്ചു. ക്രമേണ അതിന്റെ മുന്നണി പ്രവർത്തകനാവുകയും ചെയ്തു….
ദേവൂട്ടി മീൻമുറിച്ചു ചട്ടീം മീനും കൊണ്ട് അടുക്കളേക്കേരുമ്പം പ്രേമി കഥവായിക്കുന്നതാ കണ്ടത്..
എണെ ഇങ്ങക്ക് പഠിക്കുഏനൊന്നും ഇല്ലേ? പരീക്ഷ അടുത്തല്ലപ്പാ.. പോയി പഠിക്കടാ ദിവാകരേട്ടനിങ് വരട്ടെ ഞാപറേന്നുണ്ട് ഇവരൊന്നും ഒരു വസ്തു പഠിക്കുന്നില്ല, എപ്പ നോക്കിയാലും ഫോണും പിടിച്ചിട്ടു നടക്കാലാ. ഒരു കാര്യത്തിനും ഈറ്റയേള കിട്ടുന്നില്ലാന്നു .
ദിവാകരൻ കുട്ട്യേളെ അച്ഛനാ. (ദേവൂട്ടീന്റെ ഭർത്താവ്; ഗൾഫിലാ ഓൻ)
ഇതു കേട്ടതും ഫോൺ ഓഫാ ക്കീട്ടു എല്ലാരും പഠിക്കാൻ പോയി .
കുഞ്ചിരിയെട്ടത്തിയും പറഞ്ഞു ആ പോയി പഠിക്കു, മ്മക്ക് ബാക്കി നാളെ വായിക്കാന്നു …
*ഒരു പഴയകാല നാടൻ പ്രയോഗം
മാധവന്റെ ബാക്കി കഥ തുടരും….
മഠത്തിൽ ബാബു ജയപ്രകാശ്..✍️ My Watsapp Cell No: 00919500716709











ബാബു ഏട്ടാ നന്നായിട്ടുണ്ട് ചരിത്രത്തെ കഥയിലൂടെ നാടൻ ഭാഷാ ശൈലിയിൽ അവതരിപ്പിക്കുന്നത് കൊണ്ട് ഏതൊരു സാധാരണക്കാരനും വായന ആസ്വാദകമാക്കാനും ആശയങ്ങൾ പൂർണമായും ഉൾക്കൊള്ളാനും അംഗീകരിക്കാനും സാധിക്കും. കുഞ്ചിരി യമ്മയും കണാരേട്ടനും ദേവൂട്ടിയും ഗോപാലേട്ടനും നമ്മുടെ ചുറ്റുമുണ്ടായിരുന്ന വരായിരുന്നു എന്ന് തോന്നുന്നു. ഭാവുകങ്ങൾ നേരുന്നു ആശംസകളോടെ.
LikeLike
Well written. You have expressed in appropriate words.
LikeLike
Thank you Shobhana, my regards to all at home.🙂
LikeLike
As always, your writting is very interesting. By giving importance to our typical Malayalam slang, you gave me a nostalgia. Well done and keep it up my freind 🙏
LikeLike
🙂 Thank You Kumar for your good words…
LikeLike
Thank you Kumar
On Tue, 7 Jun 2022, 15:17 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, < comment-reply@wordpress.com> wrote:
>
LikeLike